ഷിംല: ഹിമാചൽപ്രദേശിലെ കിനൗർ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം പതിനാലായി. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ തെരച്ചിൽ നിറുത്തിവയ്ക്കേണ്ടി വന്നു.
ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂർ സംഭവ സ്ഥലം സന്ദർശിച്ചു.
ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏതാണ്ട് 60ഓളം പേരെ കാണാതായെന്ന് അദ്ദേഹം പറഞ്ഞു.
അപകടം സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചെന്നും അവർ സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ 11 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |