ആലപ്പുഴ: കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ്ബിന്റെ പൈലിംഗ് ജോലികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് എച്ച്. സലാം എം.എൽ.എ അറിയിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കിഫ്ബി ധനസഹായത്തോടെ 129 കോടി രൂപ ചെലവിൽ നാല് നിലകളിലായാണ് മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം. ഏഴുനിലകളിൽ കാറുകൾക്കും മറ്റു വാഹനങ്ങൾക്കുമായി മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യമുണ്ടാകും. ആകെ 1.79 ലക്ഷം ചതുരശ്ര മീറ്റർ കെട്ടിട സമുച്ചയമാകും മൊബിലിറ്റി ഹബ്ബിന്റെ ഭാഗമായി ഉയരുക. സംസ്ഥാന സർക്കാരിന്റെ പൊതു–സ്വകാര്യ സംരംഭമായ ഇൻകൽ ലിമിറ്റഡിനാണ് നിർമ്മാണചുമതല. ബസ് ടെർമിനൽ, വർക് ഷോപ്പ്, ഓഫീസ് ബ്ലോക്ക്, എന്നിവയും ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സംവിധാനവുമുണ്ടാകും. വിദേശ, സ്വദേശ ടൂറിസ്റ്റുകൾക്കായി സ്റ്റാർ ഹോട്ടൽ, സ്വിമ്മിംഗ്പൂൾ, ബഡ്ജറ്റ് ഹോട്ടൽ, റസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ്, മറ്റ് ഷോപ്പിംഗ് സെന്ററുകൾ, രണ്ട് മൾട്ടി ലെവൽ തീയേറ്ററുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നിർമാണത്തിന് മുന്നോടിയായി ആലപ്പുഴ കെ.എസ്.ആർ.ടി.സി ഗാരേജ് താൽക്കാലികമായി വളവനാട്ടേക്ക് മാറ്റും. കെ .എസ്. ആർ. ടി .സി എം.ഡി ഡോ.ബിജു പ്രഭാകർ, ഇൻകൽ ജനറൽ മാനേജർ എം. ജി. വിജയകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |