മിലാൻ: ഫ്രാൻസിസ് മാർപാപ്പക്ക് തപാലിൽ വെടിയുണ്ടകൾ അയച്ച സംഭവത്തിൽ ഇറ്റലി അന്വേഷണം തുടങ്ങി. ഉറവിടം കണ്ടെത്താനാണ് അന്വേഷണം ഊർജ്ജിതമാക്കിയതെന്ന് ഇറ്റാലിയൻ അർദ്ധസൈനിക വിഭാഗം അറിയിച്ചു.കത്തുകൾ തരംതിരിക്കുന്നതിനിടയിൽ സംശയം തോന്നിയ തപാൽ ജീവനക്കാർ ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടന്ന പരിശോധനയിലാണ് തപാലിൽ മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്. ഫ്രാൻസിൽ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തപാലിന് പുറത്ത് പേനകൊണ്ട് 'പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, റോം', എന്നാണ് വിലാസം രേഖപ്പെടുത്തിയത്. സംഭവത്തിൽ വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |