തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച 5650 കോടിയുടെ പാക്കേജിൽ ഉൾപ്പെടുത്തി കേരള ഫിനാൻഷ്യൽ കോർപറേഷൻ വ്യവസായ സംരംഭങ്ങൾക്ക് 500 കോടിയുടെ വായ്പാ പാക്കേജ് പ്രഖ്യാപിച്ചു. വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്കാണിത് ലഭിക്കുക. ഉത്പ്പാദന, സേവന മേഖലകളിലെ സംരംഭകർക്ക് പുതിയ യൂണിറ്റുകൾ തുടങ്ങാനും, നിലവിലുള്ള യൂണിറ്റുകൾ വിപുലീകരിക്കാനും സഹായം ലഭിക്കും. കമ്പനികൾക്ക് 20 കോടിയും, പ്രോപ്രെയ്റ്റർഷിപ്പ്, പാർട്ണർഷിപ്പ് എന്നിവയ്ക്ക് 8 കൊടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. കൂടുതൽ വിവരങ്ങൾ കെ.എഫ്.സിയുടെ വെബ് സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |