SignIn
Kerala Kaumudi Online
Thursday, 25 April 2024 2.37 PM IST

വിവാദ ഭൂമിയിടപാട്: ഹർജികൾ തള്ളി ഹൈക്കോടതി, ആലഞ്ചേരിക്ക് വിചാരണ

p

വിറ്റതിൽ പുറമ്പോക്ക് ഭൂമിയും ?

 സർക്കാർ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. അഞ്ച് ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകാൻ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി അയച്ച സമൻസുകളും ഇതുശരിവച്ച സെഷൻസ് കോടതി ഉത്തരവും ചോദ്യം ചെയ്ത് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും മറ്റൊരു പ്രതിയായ ഇടനിലക്കാരൻ സാജു വർഗീസും സമർപ്പിച്ച ആറു ഹർജികളാണ് ജസ്റ്റിസ് പി. സോമരാജൻ തള്ളിയത്.

അതിരൂപതാ ഭൂമിയിടപാടുകളിൽ ക്രമക്കേടുണ്ടെന്നും സഭയ്ക്ക് വൻ നഷ്ടമുണ്ടായെന്നും ആരോപിച്ച് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ പരാതിയിലായിരുന്നു കാക്കനാട് മജിസ്ട്രേട്ട് കോടതി കർദ്ദിനാളിനും മറ്റും സമൻസ് അയച്ചത്. വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളുൾപ്പെട്ട കേസിലായിരുന്നു നടപടി.

വില്പന നടത്തിയവയിൽ പുറമ്പോക്ക് ഭൂമിയും ഉൾപ്പെട്ടതായി സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, അതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഇതൊരു മഞ്ഞുമലയുടെ അഗ്രമാകാമെന്ന നിരീക്ഷണവും കോടതി നടത്തി.

ആലുവയിലെ റിലീജിയസ് കോൺഗ്രിഗേഷൻ ഒഫ് ബ്രദേഴ്സിന്റെ പേരിലുള്ള ഭൂമിയാണ് പുറമ്പോക്കാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചത്. 2007 സെപ്തംബർ 21ലെ സെറ്റിൽമെന്റ് ഡീഡിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഭൂമിയിടപാട്.


കർദ്ദിനാളിന്റെ വാദം

ഇതേവിഷയത്തിൽ മരടിലും എറണാകുളത്തും മജിസ്ട്രേട്ട് കോടതികളിൽ നൽകിയ പരാതികൾ തള്ളിയതാണ്. അതു മറച്ചുവച്ചാണ് പരാതിക്കാരൻ കാക്കനാട് കോടതിയെ സമീപിച്ചത്.

സീറോ മലബാർ സഭയുടെ ആത്മീയ മേലദ്ധ്യക്ഷനെന്ന നിലയിൽ വസ്തുകൈമാറ്റത്തിൽ കാനോൺ നിയമമാണ് തനിക്ക് ബാധകം. പൊതുനിയമം ബാധകമാവില്ല.

ഹൈക്കോടതി പറഞ്ഞത്

  • ആരാധനാലയവുമായി ബന്ധപ്പെട്ട സ്ഥലമല്ല കൈമാറ്റം ചെയ്തത്.
  • ഇത്തരം വില്പനകളിൽ ക്രമക്കേടുണ്ടായാൽ കാനോൺ നിയമമോ സഭാ ഭരണഘടനയോ അല്ല, പൊതുനിയമമാണ് ബാധകം.
  • സഭാ വിശ്വാസികളുടെ അറിവോ സമ്മതമോ കൂടാതെ ഏകപക്ഷീയമായും സേച്ഛാപരവുമായാണ് ഭൂമികൈമാറിയത്. ഇത് വിശ്വാസവഞ്ചനയാണ്.
  • പരമാവധി വില ലഭിക്കാൻ കഴിയുംവിധത്തിൽ ലേലമോ അറിയിപ്പോ നൽകാതെയാണ് നടപടികൾ സ്വീകരിച്ചത്. ദേശീയപാതയോരത്തുള്ള ഭൂമിപോലും നിസ്സാര വിലയ്ക്ക് കൈമാറി. 3.99 കോടി രൂപയുടെ ഒരു ഭൂമിയിടപാടിൽ രജിസ്ട്രേഷൻ സമയത്ത് പണം ലഭിച്ചില്ല. പിന്നീട് ഭൂമിവില്പനയെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഗഡുക്കളായാണ് പണം ലഭിച്ചത്. ഇവയൊക്കെ ഇടപാടുകളിൽ ഗൂഢാലോചന സംശയിക്കാൻ മതിയായ കാരണമാണ്.

സമൻസിന് ഇടയാക്കിയ ഭൂമിയിടപാടുകൾ

 മരടിലെ അതിരൂപതയുടെ ഭൂമി  ഭാരത മാതാ കോളേജിന് എതിർവശത്തുള്ള ഭൂമി  കാക്കനാട് നൈപുണ്യയ്ക്കു സമീപത്തെ ഭൂമി  കാക്കനാട് നിലംപതിഞ്ഞ മുകളിലെ പ്ളോട്ട്  കാക്കനാട് കരുണാലയത്തിന് സമീപത്തെ പ്ളോട്ട്

3.42 കോടി പിഴ ചുമത്തി ആദായനികുതി വകുപ്പ്

  • 3,42,13,345 രൂപ പിഴ അടയ്ക്കാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പ്രാഥമിക അസസ് മെന്റിൽ 2.48 കോടി രൂപ ഈടാക്കിയതിനു പുറമേയാണിത്
  • കാക്കനാട് ഭാരതമാതാ കോളേജിന് എതിർവശത്തെ സ്ഥലത്തിന്റെ വിലയായി കരാറിൽ കാണിച്ചിരുന്നത് 3.99 കോടി രൂപ. 7.83 കോടി രൂപയ്ക്കാണ് വിറ്റത്.
  • കാക്കനാട് നൈപുണ്യ സ്‌കൂളിന് എതിർവശത്തുള്ള 68.9 സെന്റ് സ്ഥലം വിൽക്കാൻ ഇടനിലക്കാരൻ സാജു വർഗീസുമായി ഉണ്ടാക്കിയ കരാറിൽ വില സെന്റിന് 16 ലക്ഷം രൂപയാണ്. അതിരൂപതയുടെ അക്കൗണ്ടിൽ എത്തിയത് മൊത്തം 3,08,000 രൂപ മാത്രം. പതിനൊന്നു കോടിയിലേറെ രൂപയാണ് വരേണ്ടിയിരുന്നത്.
  • മൂന്നാർ ദേവികുളത്ത് 3 കോടി രൂപയ്ക്ക് വാങ്ങാൻ കരാറെഴുതിയ സ്ഥലം 1.60 കോടി രൂപയ്ക്കാണ് രജിസ്റ്റർ ചെയ്തത്. 25 ലക്ഷം രൂപ അക്കൗണ്ടുവഴി നൽകി. 2.75 കോടി രൂപയുടെ കള്ളപ്പണ ഇടപാടെന്ന് സംശയം.
  • മൊത്തം 13.77 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനമാണ് ആദായ നികുതിവകുപ്പ് സെൻട്രൽ സോൺ അസിസ്റ്റന്റ് കമ്മിഷണർ കണ്ടെത്തിയത്. ഒരു മാസത്തിനകം പിഴ അടയ്ക്കണം
  • കണ്ടെത്തലുകൾ വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതിരൂപത അപ്പീൽ നൽകി

കർദിനാൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകും

കൊച്ചി: ഹൈക്കോടതി ഉത്തരവിനെതിരെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയിൽ അപ്പീൽ നൽകും. വ്യക്തിപരമായാണ് ഹർജി നൽകുക. ഉത്തരവിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
ഹൈക്കോടതിയിലെ ഹർജിയിൽ അതിരൂപത പങ്കാളിയല്ലെന്ന് അധികൃതർ പറഞ്ഞു. കർദിനാൾ വ്യക്തിപരമായാണ് സെഷൻസ് കോടതി ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. സുപ്രീംകോടതിയിലും വ്യക്തിപരമായി അപ്പീൽ നൽകാനാണ് കർദിനാളിന്റെ നീക്കമെന്ന് അതിരൂപത വൃത്തങ്ങൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARDINAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.