ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമംമൂലം മരണം സംഭവിച്ചിട്ടുണ്ടോയെന്ന് കൃത്യമായ അന്വേഷണം നടത്താതെ ഉറപ്പുവരുത്താനാകില്ലെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് എഴുതിയ കത്തിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡൽഹി സർക്കാർ മരണകാരണം അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ലെഫ്റ്റനന്റ് ഗവർണർ ഇടപെട്ടത് മൂലം സമിതി രൂപീകരിച്ചില്ല. ഫയൽ വീണ്ടും ലെഫ്.ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. പൂർണ ഉത്തരവാദിത്വത്തോടെ അന്വേഷണം നടത്തുകയും ഉത്തരവാദികളെ ശിക്ഷിക്കുകയും ചെയ്യും.
കൊവിഡ് ബാധിച്ച് ഡൽഹിയിൽ 25,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |