SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.31 AM IST

വിടരുമെന്ന പ്രതീക്ഷയിൽ ഓണപ്പൂക്കൾ

chala

തിരുവനന്തപുരം: കൊവിഡിന്റെ വരവോടെ നഷ്ടമുണ്ടായ ഓണക്കാല പൂവണിയിൽ വീണ്ടും പ്രതീക്ഷയോടെ വ്യാപാരികൾ. രോഗവ്യാപനവും നിയന്ത്രണങ്ങളും കാരണം ഓണാഘോഷത്തിന് നിറം മങ്ങിയതിനാൽ പൂക്കൃഷിയും വില്പനയം പ്രതിസന്ധിയിലാണ്. ഈ ഓണത്തിനെങ്കിലും നഷ്ടമില്ലാത്ത വരുമാനം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഇവർ പറയുന്നു.

പാളയം, ചാല, ആര്യശാല, മണക്കാട്, കരമന എന്നിവിടങ്ങളിലാണ് കൂടുതൽ കച്ചവടമുണ്ടായിരുന്നത്. കൊവിഡും ലോക്ക് ഡൗണും കച്ചവടത്തെ ബാധിച്ചപ്പോൾ പലരും കച്ചവടം അവസാനിപ്പിച്ചു. ഇന്നലെ അത്തം ആരംഭിച്ചെങ്കിലും പൂക്കടകളിൽ തിരക്ക് വളരെ കുറവായിരുന്നു. വഴിയോര വിപണനങ്ങൾക്ക് നിയന്ത്രണവും വന്നതോടെ കൂട്ടിയിട്ട് വില്പന നടത്തുന്നതും കുറവായി. രണ്ടുവർഷത്തെ പ്രളയവും കൊവിഡും തീർത്ത പ്രതിസന്ധികളിൽ വില്പനയില്ലാതായതോടെ നാട്ടിൻപുറങ്ങളിലുൾപ്പെടെ പൂക്കൃഷിയിൽ കുറവ് വന്നിട്ടുണ്ട്. പിച്ചി,​ മുല്ല,​ ചെണ്ടുമല്ലി,​വിവിധയിനം ജമന്തികൾ,​ വാടാമല്ലി,​ അരളി എന്നീ പൂക്കൾ കർണാടകയിലെ ഗുണ്ടൽപ്പേട്ട്, തമിഴ്നാട്ടിലെ കോയമ്പത്തൂർ, പൊള്ളാച്ചി, തോവാള, മധുര എന്നിവിടങ്ങളിൽ നിന്നാണ് എത്തിയിരുന്നത്.

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൂവിന്റെ വരവിനും കുറവ് സംഭവിച്ചിട്ടുണ്ട്.

ഓണത്തിന് മുമ്പ് ദിവസവും 15,​000 രൂപവരെ കച്ചവടമുണ്ടായിരുന്ന കടകളിൽ കൊവിഡിന്റെ ആദ്യ വരവിൽ 5,​000 രൂപയായി കുറഞ്ഞു. രണ്ടാം വരവിൽ 2500, 3000 രൂപയ്ക്കുള്ള കച്ചവടമേ നടക്കുന്നുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. വിവാഹം വീടുകളിലേക്ക് മാറ്റിതോടെ മണ്ഡപ അലങ്കാരങ്ങളും ഇല്ലാതായി. കോളേജുകളും സ്‌കൂളുകളും അടച്ചിട്ടതോടെ പൂക്കള മത്സരങ്ങൾ ഇല്ലാതായി.

സെക്രട്ടേറിയറ്റ്, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചും, സംഘടനകളുടെ നേതൃത്വത്തിലുള്ള പൂക്കള മത്സരങ്ങളുമില്ല. ക്ഷേത്രങ്ങളിൽ വലിയ ചടങ്ങുകളില്ലാതെ ഉത്സവങ്ങളൊക്കെ നടത്തുന്നതും വിപണിയെ പ്രതിസന്ധിയിലാക്കി. കടമെടുത്ത് കച്ചവടം നടത്തുന്ന പല വ്യാപാരികളും മുടക്ക് മുതലെങ്കിലും തിരിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

പിച്ചി ഒരു കിലോ - 500 മുതൽ1000 വരെ

മുല്ല ഒരു കിലോ - 700 മുതൽ 1000 വരെ

ജമന്തി ഒരു കിലോ - 100 രൂപ മുതൽ 200 വരെ

റോസ് ഒരു കിലോ - 250 മുതൽ 500 വരെ

അരളി ഒരു കിലോ - 200 മുതൽ 400 വരെ

പരമ്പരാഗത തൊഴിലാണ് പൂവ്യാപാരം. കൊവിഡ് പ്രതിസന്ധി ആകെ തളർത്തി. സർക്കാർ അവഗണിച്ചതോടെ പലരും തൊഴിൽ നിറുത്തിപ്പോയി. ഈ ഓണമാണ് പ്രതീക്ഷ.

ശശിധരൻ നായർ,​ സെക്രട്ടറി

തിരുവനന്തപുരം ഫ്ളവറിസ്റ്റ്

അസോസിയേഷൻ

ഓണവിപണിയുടെ തുടക്കം തന്നെ മോശമായിരുന്നു. സാമ്പത്തിക

പ്രതിസന്ധിയുണ്ട്. നഷ്ടമുണ്ടാകില്ലെന്നാണ് പ്രതീക്ഷ

ലതാ സുരേഷ്, പൂ വ്യാപാരി, പേട്ട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, CHALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.