ബീജിംഗ്: ചൈനയിൽ വീണ്ടും പ്രളയം നാശം വിതയ്ക്കുന്നു. ശക്തമായ മഴയെ തുടർന്ന് രാജ്യത്തുണ്ടായ പ്രളയത്തിൽ 21 മരണം റിപ്പോർട്ട് ചെയ്തു. ഹുബെയ് പ്രവിശ്യയിലെ അഞ്ച് നഗരങ്ങളിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രദേശങ്ങളിലെ 2,700 ഓളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 6000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിലവിൽ ഈ പ്രദേശത്ത് 400 മില്ലീമീറ്റർ മഴ ലഭിക്കുന്നത് കാരണം നഗരങ്ങളിലെ റിസർവോയറുകളിൽ വെള്ളം അപകടനിലയ്ക്ക് മുകളിലാണ്. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ നഗരങ്ങളിലെ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. കഴിഞ്ഞ മാസം ചൈനയിലെ ഹനാൻ പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 300 പേർക്കാണ് ജീവൻ നഷ്ടമായത്. നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാർച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |