ആലപ്പുഴ: ജനകീയാസൂത്രണത്തിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് ആരോഗ്യ മേഖലയാണെന്ന് മുൻമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ 'തുടർ വികസനം വികേന്ദ്രികൃതാസൂത്രണത്തിലൂടെ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖലയിൽ ജനകീയാസൂത്രണം ആരംഭിക്കുന്ന കാലഘട്ടത്തിൽ ചെറിയൊരു ശതമാനം പേർ മാത്രമാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. ഇന്നത് 40 ശതമാനത്തിന് മുകളിലായി. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജനങ്ങളെ പങ്കാളികളാക്കികൊണ്ടുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കണം. സർക്കാർ പുതുതായി പുറത്തിറക്കിയ ദുരന്തനിവാരണ മാർഗനിർദ്ദേശങ്ങൾ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണമെന്നും അദ്ദേഹംപറഞ്ഞു.
കില ഡയറക്ടർ ജോയി ഇളമൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ പ്ലാനിങ് ഓഫീസർ എസ്. സത്യപ്രകാശ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |