ന്യൂഡൽഹി: ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന യുവതിയുടെ വാദത്തിന് നിയമസാധുതയില്ലെന്ന് മുംബയ് കോടതി. ലൈംഗികബന്ധത്തിന് ശേഷം യുവതിയുടെ അരയ്ക്ക് താഴെ തളർന്നിരുന്നു. കുറ്റാരോപിതൻ ഭർത്താവായതിനാൽ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് പറയാനാവില്ലെന്ന് മുംബയ് അഡിഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ട് നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം നവംബർ 22നാണ് യുവതി വിവാഹിതയായത്. തുടർന്ന് ഭർത്താവിന്റെ കുടുംബം തനിക്ക് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് യുവതി ഹർജിയിൽ പറയുന്നു. ഇതിനിടെയാണ് ഭർത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
പിന്നീടും ഇത് ആവർത്തിച്ചിരുന്നു. ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ഡോക്ടറെ കാണുകയായിരുന്നു. പരിശോധനയിൽ ഇവർക്ക് അരക്ക് താഴെ തളർച്ച ബാധിച്ചതായി കണ്ടെത്തി. തുടർന്ന് സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവിനെതിരേയും കുടുംബത്തിനെതിരേയും പൊലീസിൽ പരാതി നൽകി.
എന്നാൽ, യുവതിയുടെ ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും ഭർത്താവിന്റെ കുടുംബാംഗങ്ങൾ വാദിച്ചു. യുവതിയോട് എത്ര തുകയാണ് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |