കൊച്ചി: പട്ടയഭൂമിയിലെ മരംമുറിക്കാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിന്റെ മറവിൽ വൻതോതിൽ മരങ്ങൾ വെട്ടിക്കടത്തിയെന്ന കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ ജോർജ് വട്ടുകുളം നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വാദംകേട്ടത്. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |