ബ്രിട്ടന്‍: ബ്രിട്ടനിലെ പ്ലൈ മൗത്തിലെ പാര്‍ക്കില്‍ 22കാരന്‍ നടത്തിയ വെടിവയ്‌പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് വയസുകാരിയും ഉൾപ്പെടുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം. പമ്പ് ആക്ഷന്‍ ഷോര്‍ട്ട് ഗണ്‍ ഉപയോഗിച്ച് ആറ് മിനിട്ട് നേരമാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമിയായ 22കാരന്‍ ജാക്ക് ഡേവിസണ്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. ഇയാള്‍ ക്രെയിന്‍ ഓപ്പറേറ്ററായിരുന്നു. കുടുംബരമായ പ്രശ്‌നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.വെടിയേറ്റ് രണ്ടുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്തരമൊരു സംഭവമെന്നും പൊലീസ് വ്യക്തമാക്കി വെടിവെപ്പിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്താണ് വ്യക്തമായിട്ടില്ല. ഭീകരവാദബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |