വാഴക്കാട് : അപകടക്കുഴികളുടെ സമന്വയമാണ് വാഴക്കാട് മുണ്ടുമുഴി റോഡ്. അപകടങ്ങളുടെ നിര തന്നെ പതിവാണ്. അധികൃതരുടെ അനാസ്ഥ ഒന്നുമാത്രമാണ് അപകടങ്ങളുടെ എണ്ണം കൂട്ടുന്നത്. കുഴികളടച്ച് ഇന്റർലോക്ക് പതിക്കാൻ പി. ഡബ്ള്യു.ഡി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിയെടുത്ത ഭാഗം ജി എസ്പി ഉപയോഗിച്ച് നികത്തി തരണമെന്നാണ് കരാറുകാരൻ പറയുന്നത്.
കോഴിക്കോട്- ഊട്ടി സംസ്ഥാനപാതയിലെ വാഴക്കാട് മുണ്ടുമുഴിയിലാണ് റോഡാകെ പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്. വലിയ കുഴികൾ രൂപപ്പെട്ട ഇവിടെ അപകടം പതിവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് പോകുന്ന പ്രധാന റോഡ് കൂടിയാണിത്. മൂന്നും കൂടിയ അങ്ങാടിയിലെ അനന്തായർ ഭാഗത്ത് നിന്ന് ഒലിച്ചെത്തുന്ന വെള്ളമാണ് ഇവിടത്തെ മറ്റൊരു പ്രശ്നം.
മഴ മാറിയാൽ ജി.എസ്.പി ചെയ്തു നൽകുമെന്ന് വാട്ടർ അതോറിറ്റി എ.എക്സ് .ഇ റഷീദലി പറഞ്ഞു. ഇതോടെ ഇന്റർലോക്ക് പതിക്കൽ പെട്ടെന്ന് നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |