SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.18 PM IST

സൈനുദ്ദീൻ പട്ടാഴിയുടെ 'പട്ടാഴി ഗ്രഹ' അഭിമുഖം തടഞ്ഞു, യുട്യൂബർമാരെ കൈയേറ്റം ചെയ്‌തു

pattazhy

കേരള സർവകലാശാല അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശാസ്ത്ര, പരിസ്ഥിതി ഗവേഷകനും കേരള സർവകലാശാലയിലെ സുവോളജി അസി.പ്രൊഫസറുമായ ഡോ. സൈനുദ്ദീൻ പട്ടാഴിയെ, ശാസ്ത്രവിഷയങ്ങളിലെ യുട്യൂബ് അഭിമുഖത്തിനിടെ, വകുപ്പുമേധാവിയും സഹഅദ്ധ്യാപകനും ചേർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കാര്യവട്ടത്തെ സുവോളജി വകുപ്പുമേധാവി ഡോ. പ്രസാദ്, അസി.പ്രൊഫസർ ശ്രീജിത്ത് പണിക്കർ എന്നിവർക്കെതിരെ സൈനുദ്ദീൻ പട്ടാഴി ഗവർണർക്കും വൈസ്ചാൻസലർക്കും യു.ജി.സി ചെയർമാനും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും പരാതി നൽകി.

പട്ടാഴി ഗ്രഹം, വർണമഴ തുടങ്ങിയവയെക്കുറിച്ചുള്ള അഭിമുഖത്തിനാണ് യൂജെൻ-369 എന്ന യുട്യൂബ് ചാനലിന്റെ പ്രവർത്തകരായ എൻ.എം. ഫൈസി, ബിജു ജമാലുദീൻ, ഫയാസ് കമർ എന്നിവർ വ്യാഴാഴ്‌ച രാവിലെ പത്തിന് സുവോളജി വകുപ്പിലെ ഡോ. സൈനുദ്ദീന്റെ ഓഫീസിലെത്തിയത്. അഭിമുഖം തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വകുപ്പുമേധാവി പ്രസാദും അസി. പ്രൊഫസർ ശ്രീജിത്തുമെത്തി യുട്യൂബ് പ്രവർത്തകരോട് കയർത്തു. ആരോടു ചോദിച്ചിട്ടാണ് കാമ്പസിൽ കയറിയതെന്ന് ചോദിച്ച് അഭിമുഖം ചിത്രീകരിച്ച മൊബൈൽഫോൺ തട്ടിയെടുക്കുകയും തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് സൈനുദ്ദീന്റെ പരാതി. സർവകലാശാലയെയോ സുവോളജി വകുപ്പിനെയോ സംബന്ധിച്ചൊന്നും അഭിമുഖത്തിൽ ചിത്രീകരിച്ചിട്ടില്ല. വ്യക്തിപരമായ അഭിമുഖമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പരാതിയെത്തുടർന്ന് രജിസ്ട്രാറുടെ നേതൃത്വത്തിൽ സർവകലാശാലാ സംഘം ഇന്നലെ അദ്ധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും തെളിവെടുപ്പ് നടത്തി. പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പട്ടാഴി ഗ്രഹം

ചുവപ്പ് മഴ, മൊബൈൽ ഫോൺ ടവറുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ, കൊതുകുകളുടെ ജൈവപരമായ നിയന്ത്രണം തുടങ്ങിയ ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ ശ്രദ്ധയമായ ഗവേഷണങ്ങൾ കണക്കിലെടുത്ത്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയനും ചേർന്ന് പുതുതായി കണ്ടെത്തിയ ചെറുഗ്രഹത്തിനു ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ പേര് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വന്തം ജന്മനാടായ 'പട്ടാഴി ' ഗ്രാമത്തിന്റെ പേര് ഗ്രഹത്തിനു നൽകിയാൽ മതിയെന്ന അഭ്യർത്ഥന കണക്കിലെടുത്ത് ഈ ഗ്രഹത്തിനു 'പട്ടാഴി ഗ്രഹം 5178 ' എന്നു നാമകരണം ചെയ്‌തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATTAZHY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.