പത്തനാപുരം: ആഘോഷത്തോടെ ആരംഭിച്ച ഉല്ലാസയാത്ര അപകടത്തിൽ അവസാനിച്ചതിന്റെ ആഘാതത്തിലാണ് ചൈതന്യയുടെയും ഗോവിന്ദിന്റെയും സുഹൃത്തുക്കൾ.
ആറ് ആൺകുട്ടികളും നാല് പെൺകുട്ടികളുമടങ്ങുന്ന സംഘം വ്യാഴാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ കോളേജ് ഹോസ്റ്റലിൽ നിന്ന് യാത്ര ആരംഭിച്ചത്. അരുവികളുടെയും മൊട്ടക്കുന്നുകളുടെയും ഭംഗി ആസ്വദിച്ചതിനൊപ്പം മൊബൈലിൽ ചിത്രങ്ങളും പകർത്തി. ദുർഘടപാതയിലൂടെ റോസ് മല കുന്നിലെത്തി. സംഘത്തിൽ ചിലർ നേരത്തെ റോസ് മലയിലും തെന്മലയിലും വന്നിട്ടുണ്ടായിരുന്നു. ആ പരിചയത്തിലാണ് വീണ്ടും ഇവിടേക്ക് യാത്ര തീരുമാനിച്ചത്.
ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം വനാതിർത്തിയിൽ ഇരുന്ന് കഴിക്കുകയും ചെയ്തു. രാത്രി വൈകിയതിനാൽ കുളത്തൂപ്പുഴ വഴിയുള്ള യാത്ര ദുർഘടമാകുമെന്ന് കരുതി കുന്നിക്കോട് വാളകം വഴിയാക്കി. ഇത് ചൈതന്യയുടെയും ഗോവിന്ദിന്റെയും അന്ത്യയാത്ര ആകുമെന്ന് ആരും കരുതിയില്ല. രണ്ടുപേരും ഇനിയില്ലെന്നത് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ.
അമിത വേഗം, അപകടം
അപകട സാദ്ധ്യതയ്ക്ക് വഴിതെളിക്കും വിധം അമിത വേഗത്തിലായിരുന്നു കാറിന്റെ വരവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തം. വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിക്കുന്നതും കാണാം.
അപകടത്തിൽപ്പെട്ട് വഴിയിൽ കിടന്ന വിദ്യാർത്ഥികള ഏറെ നേരം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്സാക്ഷികൾ പറയുന്നു. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു. എന്നാൽ ഇവരെ അപകട സമയം പരിശോധിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |