കൊല്ലം: തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വയനാടൻ, മേട്ടുപ്പാളയം ഏത്തക്കുലകൾ വിപണിയിൽ ഇടിച്ചുകയറുന്നു.
വയനാടൻ കുലകൾക്ക് വിപണിയിൽ ഡിമാൻഡുണ്ട്. മേട്ടുപ്പാളയം കുലകളും ധാരാളം. വയനാടൻ ഏത്തയ്ക്ക കിലോയ്ക്ക് 30 രൂപയാവും. ചില്ലറ വില്പന കിലോ 40 രൂപയ്ക്ക് മുകളിൽ വരും. മേട്ടുപ്പാളയം കുലകൾക്കും കിലോ 40 രൂപ വരും. ചില്ലറ വില്പന കിലോയ്ക്ക് 50 രൂപ വരെയെത്തും. നാല് കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വാഹനത്തിൽ ഏത്തക്കായ വിറ്റിരുന്നത്. ഓണമടുത്തതോടെ രണ്ടു കിലോയ്ക്ക് 100 രൂപയായി.
കൊട്ടാരക്കര, കോന്നി, ശാസ്താംകോട്ട ഭാഗങ്ങളിൽ നിന്ന് നാടൻ കുലകൾ വിപണിയിലെത്തുന്ന പതിവുണ്ട്. കിലോയ്ക്ക് 70 രൂപയാവും. കരിക്കായ, പാളയം, ഞാലിപ്പൂവൻ കുലകളും ഓണവിപണി ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്. പാളയംതോടന് നാൽപ്പതും ഞാലിപ്പൂവന് അൻപതുമാണ് കിലോയ്ക്ക് വില.
....................
കൊവിഡ് കാരണം കഴിഞ്ഞ വർഷം ഏത്തക്കുല വ്യാപാരം മോശമായിരുന്നു. ഇക്കുറിയും വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. ദിവസം 1000 കിലോ വിൽക്കുന്ന സ്ഥാനത്ത് ഓണമടുക്കുന്ന നാളുകളിൽ ദിവസം 3000 കിലോ വരെ വില്പനയുണ്ടായിരുന്നു
മുഹമ്മദ് റഫീഖ്, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |