ഇന്ത്യ 364ന്
ആൾ ഔട്ട്,
ആൻഡേഴ്സണ്
5 വിക്കറ്റ്.
ഇംഗ്ലണ്ട് 119/3
ലോഡ്സ്: രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 364 റൺസിന് ആൾഔട്ടായി. അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞ ജയിംസ് ആൻഡേഴ്സണാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഏറെ നാശം വിതച്ചത്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് സ്റ്രമ്പെടുക്കുമ്പോൾ കിട്ടുമ്പോൾ 119/3 എന്ന നിലയിലാണ്. 48 റൺസെടുത്ത ക്യാപ്ടൻ ജോ റൂട്ടും 6 റൺസുമായി ജോണി ബെയർ സ്റ്രോയുമാണ് ക്രീസിൽ. മുഹമ്മദ് സിറാജാണ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്രും വീഴ്ത്തി.ഡോം സിബ്ലിയേയും (11),ഹസീബ് ഹമീദിനേയും (0) സിറാജ് അടുത്തടുത്ത പന്തുകളിലാണ് വീഴ്ത്തിയത്. റോറി ബേൺസിനെ (49) ഷമി എൽബി ആക്കുകയായിരുന്നു.
നേരത്തേ 274/3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 90 റൺസുകൂടിയേ നേടാനായുള്ളൂ.
ഒന്നാം ദിനം സെഞ്ച്വറിയുമായി തിളങ്ങിയ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 250 പന്തിൽ 129 റൺസെടുത്ത രാഹുലിനെ റോബിൻസൺ സിബ്ലിയുടെ കൈയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ രഹാനെയെ (1) ആൻഡേഴ്സൺ റൂട്ടിന്റെ കൈയിൽ ഒതുക്കി. തുടർന്നുള്ള ബാറ്റ്സ്മാൻമാരിൽ റിഷഭ് പന്തിനും (37), രവീന്ദ്ര ജഡജയ്ക്കും(40) മാത്രമാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.ആറാം വിക്കറ്റിൽ ഒത്തുചേർന്ന പന്ത് - ജഡേജ സഖ്യം 49 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
70 വർഷത്തിനിടെ ഒരു ഇന്നിംഗ്സിൽ 5 വിക്കറ്റ് സ്വന്തമാക്കുന്ന പ്രായമേറിയ താരമാണ് 39 കാരനായ ആൻഡേഴ്സൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |