തിരുവനന്തപുരം: ആറ്റിങ്ങലിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസിയയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ച നഗരസഭാ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് പരിശോധിക്കും. നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്നും പരിശോധിക്കും. ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിനുപകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |