പാട്ന: ബിഹാറിലെ വൈശാലിയിൽ ഗംഗാനദിയിൽ 150 ഓളം പേരുമായി പോയ ബോട്ട് ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. 20ഓളം പേരെ കാണാതായതായാണ് വിവരം. പട്നയിലെ ഗ്രാമീണ മേഖലയായ ഫതുഹയിലെ കച്ചി ദർഗ ഘട്ടിൽ നിന്ന് വൈശാലിയിലെ രഘോപൂരിലേക്ക് ശനിയാഴ്ച രാത്രി എട്ടുമണിയോടെ പുറപ്പെട്ട ബോട്ട്
യാത്ര തുടങ്ങി അരമണിക്കൂറിനകം ആയിരുന്നു അപകടത്തിൽപ്പെട്ടത്. ദിവസവേതനക്കാരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും.
നദിയുടെ മദ്ധ്യത്തിലെത്തിയപ്പോൾ ബോട്ട് ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35ൽ അധികം പേർക്ക് പൊള്ളലേറ്റു. നിരവധിപേർ നദിയിൽ വീഴുകയും ചെയ്തു. എത്രപേരെയാണ് കാണാതായതെന്ന വിവരം വ്യക്തമല്ല.
ദിവസങ്ങളായി കരകവിഞ്ഞ് ഒഴുകുകയാണ് ഗംഗ നദി. പട്നയിലെ ഗ്രാമീണമേഖലയിലെ 2.74ലക്ഷം പേരെ ഇത് ബാധിച്ചിരുന്നു.
ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാൻ. പാട്നയിൽ നിന്ന് എട്ടുമണിയോടെ ബോട്ട് തീരം വിട്ടു. യാത്ര തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ബോട്ട് വൈദ്യുത ലൈനിൽ തട്ടിയത്. നദിയിലെ ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |