ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ സ്വാതന്ത്ര്യദിനം കിസാൻ മസ്ദൂർ ആസാദി സംഗ്രം ദിവസ് ആയി ആചരിച്ചു. പ്രധാന സമര കേന്ദ്രമായ ഡൽഹി അതിർത്തികളിലടക്കം രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിച്ചു. ത്രിരംഗ യാത്ര എന്ന പേരിൽ രാവിലെ 11 ന് ആരംഭിച്ച റാലി ഒരു മണിയ്ക്ക് അവസാനിച്ചു. ഹരിയാനയിലെ കർഷകർ നടത്തിയ ത്രിരംഗ യാത്രയിൽ ഇരുപതിനായിരത്തോളം കർഷകർ അയ്യായിരത്തോളം ട്രാക്ടറുകളുമായി യാത്രയുടെ ഭാഗമായി. ഹരിയാനയിലെ ജിന്ദിൽ ട്രാക്ടർ റാലി സംഘടിപ്പിച്ച കർഷകർ ഡൽഹിയിലേക്കുള്ള ദേശീയപാത ഉപരോധിച്ചു.
സിംഘു അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെ നിന്നാണ് റാലി സംഘടിപ്പിച്ചത്. ട്രാക്ടറുകളിലും ബൈക്കുകളിലും ദേശീയപതാകയ്ക്കൊപ്പം കർഷക സംഘടനാ പതാകകളും കെട്ടിയായിരുന്നു റാലി. ഡൽഹിക്കുള്ളിലേക്ക് റാലി കടക്കില്ലെന്ന് സംഘടന നേതാക്കൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |