പയ്യന്നൂർ : പെരുമ്പയിലെ കാർഷിക വികസന ബാങ്കിലെത്തുന്ന സന്ദർശകന് കർണാടക ഗുണ്ടൽപേട്ടയിലെത്തിയ പ്രതീതിയാണിപ്പോൾ. ഓറഞ്ച് നിറത്തിലും, മഞ്ഞയിലും തലയുയർത്തി നിൽക്കുന്ന ചെണ്ടുമല്ലി ബാങ്കിന്റെ മട്ടുപ്പാവിൽ വർണവിസ്മയം തീർക്കുകയാണ്.
ഒരു ക്വിന്റലോളം പൂക്കൾ ഇക്കുറി വില്ക്കാനാകുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. മലയാളിക്ക് പൂവിടാൻ അയൽ സംസ്ഥാനങ്ങൾ കനിയേണ്ട സാഹചര്യത്തിലാണ് ചെണ്ടുമല്ലികൃഷിക്ക് കൂടുതൽ പ്രസക്തമാകുന്നത് . ബാങ്ക് പ്രസിഡന്റ് കെ.വി ഗോവിന്ദന്റെ മേൽ നോട്ടത്തിൽ സെക്രട്ടറി പ്രിൻസ് വർഗ്ഗീസും ,ജീവനക്കാരും മുൻകൈയെടുത്താണ് പൂന്തോട്ടമൊരുക്കിയത്. 220 ഗ്രോബാഗുകളിലായാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ചാണക പൊടിയും എല്ലു പൊടിയും മാത്രമാണ് വളമായി ഉപയോഗിച്ചത്. ഓണത്തിന് രണ്ട് ദിവസം മുമ്പ് വിളവെടുപ്പ് നടത്തി വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി പറഞ്ഞു.ഇത് ഒമ്പതാം തവണയാണ് ഇവിടെ കൃഷി ചെയ്യുന്നത് .മുമ്പ് വെണ്ട, ക്യാബേജ്, കോളിഫ്ലവർ എന്നിവയും ഇവിടെ കൃഷി ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |