ന്യൂഡൽഹി: രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ച നടത്തിയ ശേഷമാണ് 7.30ഓടെ ചെങ്കോട്ടയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തിയത്.
ആസാദി കാ അമൃത് മഹോത്സവം എന്നു പേരിട്ട ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷത്തിൽ സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ചുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഭാരതത്തിന് ദിശാബോധം നൽകിയത് മഹാത്മാഗാന്ധി, നെഹ്രു ,സർദാർ വല്ലഭായ് പട്ടേൽ,ഭഗത്സിംഗ്, ചന്ദ്രശേഖർ ആസാദ്,ബി.ആർ.അംബേദ്കർ, ഝാൻസി റാണി തുടങ്ങിയവ നേതാക്കളെ മോദി അനുസ്മരിച്ചു. ചെങ്കോട്ടയിൽ അതിഥികളായെത്തിയ ഇന്ത്യൻ ഒളിംപിക് ടീം അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വെള്ള കുർത്തയ്ക്ക് മുകളിലായി നീല നിറത്തിലുള്ള 'മോദി ജാക്കറ്റും ' പൈജാമയും കുങ്കുമ നിറത്തിൽ ചുവന്ന പാറ്റേണുകളുള്ള പരമ്പരാഗത രീതിയിലുള്ള തലപ്പാവും വെളുത്ത നിറമുള്ള ഷാളുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ 8ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നലെത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡൽഹി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |