SignIn
Kerala Kaumudi Online
Friday, 19 April 2024 7.34 AM IST

പരിശോധനാ കേന്ദ്രങ്ങൾ കാലി : വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക്

vaccine

  • പരിശോധനയ്ക്ക് ആളെ പിടിക്കാൻ പൊലീസ്

തൃശൂർ : വാക്‌സിൻ കേന്ദ്രങ്ങളിൽ തിക്കി തിരക്കി ആളെത്തുമ്പോൾ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ കാലിയാകുന്നു. ആളെ കിട്ടാൻ പൊലീസിനെ രംഗത്തിറക്കുകയാണ് ആരോഗ്യ വകുപ്പ്. വാക്‌സിൻ സ്ലോട്ട് ഇല്ലെങ്കിൽ കൂടി നിരവധി പേരാണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നത്.

അതേസമയം കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനമെടുത്തെങ്കിലും ഓരോ കേന്ദ്രങ്ങളിലും വളരെ കുറവേ ആളെത്തുന്നുള്ളൂ.
ഇതേത്തുടർന്ന് പൊലീസിന്റെ സഹായത്തോടെ വ്യാപാര സ്ഥാപനങ്ങളിലും മറ്റുമുള്ള ജീവനക്കാരെയും മറ്റും നിർബന്ധപൂർവ്വം കൊവിഡ് ടെസ്റ്റ് നടത്താൻ നിർബന്ധപൂർവ്വം കൊണ്ടുപോകുകയാണ്. കുത്താമ്പുള്ളി, പരിയാരം, തൃക്കൂർ, വരന്തരപ്പിള്ളി, കൊടകര, തളിക്കുളം, കയ്പ്പമംഗലം, പൂമല, മുണ്ടത്തിക്കോട്, പോർക്കുളം, ചൊവ്വന്നൂർ എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കൊവിഡ് ടെസ്റ്റുകൾ സൗജന്യമായി ചെയ്യും.


13,600 സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. ഇതിൽ 7,000 പേർക്ക് ആന്റിജൻ പരിശോധനയും, 6,326 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 274 പേർക്ക് ട്രൂനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ഭൂരിഭാഗം പേരും ആന്റിജൻ ടെസ്റ്റ് നടത്താനാണ് താത്പര്യം പ്രകടപ്പിക്കുന്നത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ യാതൊരുവിധ ലക്ഷണവുമില്ലാത്തവരെ തിരഞ്ഞ് പിടിച്ച് പരിശോധന നടത്തുകയാണെന്ന ആരോപണം ഉയരുന്നുണ്ട്.

2423 പേർക്ക് കൊവിഡ്

2,423 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2536 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,566 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,64,767 ആണ്. 3,52,339 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.82 ശതമാനമാണ്. ഞായറാഴ്ച്ച സമ്പർക്കം വഴി 2,403 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 11 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായി.

വാക്‌സിനെടുത്തവർ 20 ലക്ഷത്തിന് മുകളിൽ

ഇതുവരെ വാക്‌സിനെടുത്തവരുടെ എണ്ണം 20 ലക്ഷം കടന്നു. 14,88,414 പേർ ആദ്യ ഡോസും 6,10,278 പേർക്ക് സെക്കൻഡ് ഡോസും നൽകി. 45 വയസിന് മുകളിൽ 9,91,864 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചവർ. 18 നും 44 നും ഇടയിൽ 4,07,486 പേരും വാക്‌സിൻ സ്വീകരിച്ചു. എതാനും ദിവസമായി ജില്ലയ്ക്ക് കൂടുതൽ വാക്‌സിൻ ലഭിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.