കൊച്ചി: മെഡിക്കൽ ഓക്സിജൻ സിലിണ്ടറിലാക്കി നൽകുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പദ്ധതി ഈമാസം ഉദ്ഘാടനം ചെയ്യുമെന്ന് കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഓക്സിജൻ സിലിണ്ടറിലാക്കുന്നതിനായി ബി.പി.സിഎല്ലിൽ വിദേശ കംപ്രസർ എത്തിയിട്ടുണ്ട്. അതിന്റെ പ്രവർത്തനത്തിന് നടപടികൾ പൂർത്തിയായി. ഒരു മണിക്കൂറിൽ 32 സിലിണ്ടർ നിറയ്ക്കാൻ കഴിയും. ഒരു ദിവസം ഒരു ഷിഫ്റ്റിൽ 210 സിലിണ്ടർ വരെ നിറയ്ക്കാൻ കഴിയും.
ബി.പി.സിഎൽ സ്ഥാപിച്ച കേരളത്തിലെ മൂന്ന് ഓക്സിജൻ ജനറേറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രി, കോഴിക്കോട്, തിരുവനന്തപുരം ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലാണ് ജനറേറ്റർ സ്ഥാപിച്ചത്. ഒരു ജനറേറ്ററിൽ നിന്ന് ഒരു മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.
കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജന്റെ ആവശ്യകത വലുതായിരുന്നു. കൊച്ചിയിലെ പ്ലാന്റിൽ നിന്ന് ആവശ്യനുസരണം ഓക്സിജൻ ഉത്പാദിപ്പിക്കുക വെല്ലുവിളിയായിരുന്നു. ജില്ലാ ഭരണകൂടം, നാവികസേന, ആരോഗ്യ വിഭദ്ധർ എന്നിവരുടെ പിന്തുണ സഹായമായി. രാജ്യത്ത് ഓക്സിജൻ ലഭ്യത കുറഞ്ഞ സമയത്തും ഇവിടെ ആവശ്യത്തിന് ഓക്സിജൻ ഉത്പാദിപ്പിച്ചത് കൊവിഡ് ബാധിതർക്ക് സഹായമായി. പ്രവർത്തനങ്ങളിൽ തങ്ങൾക്ക് അഭിമാനമുണ്ട്. കൊച്ചി ബി.പി.സി.എൽ സ്വകാര്യവത്ക്കരണ നടപടികൾ പുരോഗമിക്കുകയാണ്. ബഫർ സോണിലെ നിർമാണം എല്ലാ അനുമതികളോടെയാണ് നടക്കുന്നത്. പരാതികളുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ കംപ്രസർ ഉപയോഗിച്ച്,
ഒരു മണിക്കൂറിൽ 32 സിലിണ്ടർ നിറയ്ക്കാം
രു ദിവസം ഒരു ഷിഫ്റ്റിൽ 210 സിലിണ്ടർ വരെ നിറയ്ക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |