SignIn
Kerala Kaumudi Online
Friday, 19 April 2024 6.13 PM IST

പാർട്ടികളെ വെട്ടിലാക്കി സ്വാതന്ത്ര്യ ദിനാഘോഷം, ചെങ്കൊടിക്കൊപ്പം ദേശീയ പതാക കെട്ടി സി.പി.എം, തലകീഴായി ബി.ജെ.പി

cpm

 ദേശീയഗാനം തെറ്റായി ആലപിച്ച് സി.പി.ഐ നേതാക്കൾ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തലുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും ബി.ജെ.പിയെയും ചൂഴ്ന്ന് ആക്ഷേപവും വിവാദവും. എ.കെ.ജി സെന്ററിൽ പാർട്ടി പതാകയ്ക്കു തൊട്ടടുത്ത് ദേശീയപതാക ഉയർത്തിയതാണ് എഴുപത്തിയഞ്ചു വർഷത്തിനിടെ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിനെ വെട്ടിലാക്കിയത്. ദേശീയപതാക ഉയർത്തുമ്പോൾ അതിനടുത്ത് അതേ ഉയരത്തിൽ മറ്രൊരു പതാകയും ഉണ്ടാകരുതെന്നാണ് ചട്ടമെന്നിരിക്കെ, ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു പാർട്ടി കൊടിയും ദേശീയപതാകയും.

ഫ്ളാഷ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെ, സി.പി.എമ്മിനെതിരെ ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ദേശീയപതാകയെ സി.പി.എം അപമാനിച്ചെന്ന് ആരോപിച്ച് എൻ.എസ്.യു മുൻ സ്റ്റേറ്റ് കോഓർഡിനേറ്റർ അജ്മൽ കരുനാഗപ്പള്ളി ഡി.ജി.പിക്ക് പരാതി നൽകി. പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പതാക ഉയർത്തലിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് സി.പി.എം പ്രതികരിച്ചു.

ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനു മുന്നിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാകയുയർത്തിയപ്പോൾ സംഭവിച്ച പിഴവാണ് ആക്ഷേപത്തിനിടയാക്കിയത്. പതാക അല്പമുയർന്നപ്പോഴാണ് മുകളിൽ വരേണ്ട കുങ്കമനിറമുള്ള ഭാഗം താഴെയായാണ് വന്നിരിക്കുന്നതെന്നു മനസ്സിലായത്. ഉടനെ പതാക തിരിച്ചിറക്കി, ചരട് ശരിയാക്കിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും പ്രചരിച്ചതോടെ, പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിപ്പോയതുകൊണ്ട് സംഭവിച്ച പിഴവാണെന്ന് ബി.ജി.പിയുടെ വിശദീകരണം വന്നു.

സി.പി.ഐയെ വെട്ടിലാക്കിയത് ദേശീയ പതാകയല്ല, ദേശീയഗാനമാണ്. എം.എൻ സ്മാരകത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ ഗാനത്തിലെ വരികൾ തെറ്റായി ആലപിച്ചതായിരുന്നു പ്രശ്നം. 'ഉച്ഛല ജലധി തരംഗാ' എന്ന ഭാഗം ആലപിച്ചപ്പോൾ 'ഉച്ഛല ജലധിക ജിംഗാ' എന്നായി.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തലുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും ബി.ജെ.പിയെയും ചൂഴ്ന്ന് ആക്ഷേപവും വിവാദവും. എ.കെ.ജി സെന്ററിൽ പാർട്ടി പതാകയ്ക്കു തൊട്ടടുത്ത് ദേശീയപതാക ഉയർത്തിയതാണ് എഴുപത്തിയഞ്ചു വർഷത്തിനിടെ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിനെ വെട്ടിലാക്കിയത്. ദേശീയപതാക ഉയർത്തുമ്പോൾ അതിനടുത്ത് അതേ ഉയരത്തിൽ മറ്രൊരു പതാകയും ഉണ്ടാകരുതെന്നാണ് ചട്ടമെന്നിരിക്കെ, ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു പാർട്ടി കൊടിയും ദേശീയപതാകയും.
ഫ്ളാഷ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെ, സി.പി.എമ്മിനെതിരെ ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ദേശീയപതാകയെ സി.പി.എം അപമാനിച്ചെന്ന് ആരോപിച്ച് എൻ.എസ്.യു മുൻ സ്റ്റേറ്റ് കോഓർഡിനേറ്റർ അജ്മൽ കരുനാഗപ്പള്ളി ഡി.ജി.പിക്ക് പരാതി നൽകി. പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പതാക ഉയർത്തലിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് സി.പി.എം പ്രതികരിച്ചു.
ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനു മുന്നിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാകയുയർത്തിയപ്പോൾ സംഭവിച്ച പിഴവാണ് ആക്ഷേപത്തിനിടയാക്കിയത്. പതാക അല്പമുയർന്നപ്പോഴാണ് മുകളിൽ വരേണ്ട കുങ്കമനിറമുള്ള ഭാഗം താഴെയായാണ് വന്നിരിക്കുന്നതെന്നു മനസ്സിലായത്. ഉടനെ പതാക തിരിച്ചിറക്കി, ചരട് ശരിയാക്കിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും പ്രചരിച്ചതോടെ, പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിപ്പോയതുകൊണ്ട് സംഭവിച്ച പിഴവാണെന്ന് ബി.ജി.പിയുടെ വിശദീകരണം വന്നു.
സി.പി.ഐയെ വെട്ടിലാക്കിയത് ദേശീയ പതാകയല്ല, ദേശീയഗാനമാണ്. എം.എൻ സ്മാരകത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ ഗാനത്തിലെ വരികൾ തെറ്റായി ആലപിച്ചതായിരുന്നു പ്രശ്നം. 'ഉച്ഛല ജലധി തരംഗാ"എന്ന ഭാഗം  ആലപിച്ചപ്പോൾ 'ഉച്ഛല ജലധിക ജിംഗാ" എന്നായി.
കെ.സുരേന്ദ്രനെതിരെ കേസ് 
ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM AND INDIPENDANCE DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.