ടോക്യോ : രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പ്രളയ ഭീതിയിൽ ജപ്പാൻ. മഴയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഹിരോഷിമ, ഫുക്കോക്കാ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്.ഫുക്കാക്കോയിലെ സാഗാ നദി കര കവിഞ്ഞൊഴുകുകയാണ്. മേഖലയിലെ നിരവധി പാലങ്ങളും റോഡുകളും തകർന്നു.
പല പ്രദേശങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേരെ കാണാതായെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 200 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |