SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 PM IST

സഞ്ചാരികൾ മടങ്ങണമെന്ന് ഫ്രഞ്ച് കരീബിയന്‍ ദ്വീപുകൾ

covid

പാരിസ്:കൊവിഡ് വ്യാപനം കണക്കിലെടുത്ത് സഞ്ചാരികൾ എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ട് ഫ്രഞ്ച് കരീബിയന്‍ ദ്വീപുകൾ. കരീബിയൻ ടൂറിസ്റ്റ് സ്പോട്ടുകളായ മാർട്ടിനിക്കിലും ഗ്വാഡലൂപ്പിലും നിയന്ത്രണങ്ങൾ കർശനമാക്കി. ഇവിടങ്ങളിൽ വാക്സിനേഷൻ നിരക്ക് വളരെ കുറവാണ്. യോഗ്യരായ വളരെ കുറച്ച് പേർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. മാർട്ടിനിക്കിലെ ജനസംഖ്യയുടെ 22 ശതമാനം പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചത്. 100,000 പേർ വസിക്കുന്ന മാർട്ടിനിക്കിൽ

1200 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഏകദേശം 184 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

മാർട്ടിനിക്കിൽ തങ്ങുന്ന സഞ്ചാരികൾ, താമസസ്ഥലത്ത് നിന്നും അര മൈലിൽ കൂടുതൽ യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

ഗ്വാഡലൂപ്പിൽ, ജനസംഖ്യയുടെ 15% ൽ താഴെയാണ് പൂർണ വാക്സിനേഷൻ നൽകിയത്. കഴിഞ്ഞ മാസം മാത്രം ഏകദേശം 9,000 പുതിയ കേസുകൾ ഗ്വാഡലൂപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളുടെ മൂന്നിലൊന്നു വരുമിത്‌. മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതും വെല്ലുവിളിയാണ്.

@ മാർട്ടിനിക്കിൽ ലോക്ക്ഡൗൺ
കഴിഞ്ഞ ചൊവ്വാഴ്ച, മുതൽ മാർട്ടിനിക്കിൽ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ ആരംഭിച്ചിരുന്നു. ദ്വീപിലെ ബീച്ചുകളും റിസോർട്ടുകളും ഹോട്ടലുകളും അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകളും അടച്ചു.

@ ഫ്രാൻസിന്‍റെ കീഴിലുള്ള ദ്വീപുകളാണെങ്കിലും ഫ്രാൻസിൽ നിന്നും വളരെ അകലെയായാണ് ഇവ സ്ഥിതിചെയ്യുന്നത്. പഞ്ചാര മണലും കരിമണലും വിരിച്ച കടൽത്തീരങ്ങൾ, ഡൈവിംഗ്, സ്നോർക്കലിംഗ്, സർഫിംഗ് മുതലായ സാഹസിക വിനോദങ്ങൾക്ക് പറ്റിയ ഇടമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.