കൊൽക്കത്ത: സാഹിത്യലോകത്തെ പുരുഷാധിപത്യത്തെ മറികടന്ന് സ്വന്തം പാത വെട്ടിത്തുറന്ന് സുവർണയുഗ ചരിത്രമെഴുതിയ ഇന്ത്യൻ കവയിത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായ സുഭദ്രാകുമാരി ചൗഹാന്റെ 117-ാം ജന്മവാർഷികദിനത്തിൽ ആദരവുമായി ഗൂഗിൾ. സെർച്ച് എൻജിന്റെ ഹോം പേജിലാണ് സുഭദ്രയുടെ ഡൂഡിൽ പ്രത്യക്ഷപ്പെട്ടത്. കൈത്തറി സാരിയുടുത്ത് പേപ്പറും പേനയുമായി ചിന്തിച്ചിരിക്കുന്ന സുഭദ്രയുടെ ചിത്രം വരച്ചത് ന്യൂസിലാൻഡ് സ്വദേശിയായ ആർട്ടിസ്റ്റ് പ്രഭാമല്യയാണ്. പശ്ചാത്തലത്തിൽ അവരുടെ പ്രശസ്ത കവിത 'ജാൻസി കി റാണിയുടെ ചിത്രവും സ്വാതന്ത്ര്യസമരവും രേഖപ്പെടുത്തിയിട്ടുണ്ട്. 1904 ആഗസ്റ്റ് 16ന് ഉത്തർപ്രദേശിലെ അലഹബാദിലെ ഒരു ഗ്രാമത്തിലായിരുന്നു സുഭദ്രാകുമാരി ചൗഹാന്റെ ജനനം. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തവരാണ് സുഭദ്രാകുമാരി ചൗഹാനും ഭർത്താവ് ലക്ഷ്മൺ സിംഗ് ചൗഹാനും. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ആദ്യ വനിതാ സത്യഗ്രഹിയായാണ് ഇവർ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തതിന് 1923ലും 1942ലുമായി രണ്ടു തവണ ജയിൽവാസം അനുഭവിച്ചു. സാഹിത്യലോകത്ത് പുരുഷൻമാർ ആധിപത്യം പുലർത്തിയിരുന്ന അക്കാലത്ത് സുഭദ്രയുടെ ഹിന്ദി കവിതകൾ ശ്രദ്ധേയമായി. 88 കവിതകളും 46 ചെറുകഥകളുമെഴുതി. 1948ൽ ഒരു കാറപകടത്തിൽ സുഭദ്രാകുമാരി ചൗഹാൻ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |