മണ്ണാർക്കാട്: തിരുവിഴാംകുന്നിൽ ഭീതിപരത്തി ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ. ഇന്നലെ രാവിലെ കോട്ടക്കുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപമാണ് കാട്ടാനകളെത്തിയത്.
നാട്ടുകാർ ബഹളംവെച്ചതോടെ കാട്ടാന ഫാമിലേക്ക് കടന്നു. കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ട ഭാഗത്താണ് കാട്ടാനയേയും കണ്ടതെന്ന് നാട്ടുകാർ പറയുന്നു. കരടിയോട് നിന്നും പുലർച്ചെ കാളംപുള്ളിയിലെത്തിയ കാട്ടാനകൾ നിരവധി പേരുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വാഴകൃഷിയാണ് നശിപ്പിച്ചിട്ടുള്ളത്. കാട്ടാനകൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് തയ്യാറാവണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇവിടെ നിന്നാണ് കാട്ടാനകൾ തിരുവിഴാംകുന്ന് ഫാമിലേക്ക് കടന്നിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |