തൃശൂർ : സഹോദരി, സഹോദരന്റെ ശരീരം കാൻവാസാക്കിയപ്പോൾ പിറന്നത് 'കിടിലൻ പുലിവേഷം'. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് അഞ്ചാം ക്ലാസുകാരന്റെ ശരീരത്തിൽ സഹോദരി പുലി വേഷം വരച്ചത്.
സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന്റെ ഭാഗമായി, പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ ശ്രീറാമിന്റെ ശരീരത്തിലാണ് അതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രേയ പുലിവേഷം വരച്ചത്. വീടിന്റെ ടെറസിന്റെ മുകളിൽ വച്ചാണ് സഹോദരനെ ശ്രേയ പുലിയാക്കിയത്. പുലിയെ വരയ്ക്കുന്നത് വീഡീയോയിൽ ചിത്രീകരിച്ച് ഓൺലൈനിലൂടെ സ്‌കൂൾ അധികൃതർക്ക് നൽകുന്നതാണ് മത്സര രീതി.
രണ്ടര മണിക്കൂർ കൊണ്ടാണ് ശ്രേയ വരച്ച് തീർത്തത്. ഓൺലൈൻ വഴിയാണ് ശ്രേയ ചിത്ര രചന പഠിച്ചത്. ഐ.സി.ഐ.സി.ഐ തൃശൂർ ബ്രാഞ്ച് മാനേജർ ജയചന്ദ്രന്റെയും ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ ലക്ച്ചറർ സജിതയുടെയും മക്കളാണ്. ഓണമടുത്തതോടെ ജില്ലയിൽ പുലികളിക്കുള്ള അണിയറ ഒരുക്കങ്ങൾ നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് ഇത്തവണയും തൃശൂരിന്റെ തനത് കലരൂപമായ പുലിക്കളിയെ തട്ടിയെടുക്കുമെന്ന് ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |