കൊച്ചി: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ ഭക്ഷണനിർമ്മാണ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും സ്ഥാപനങ്ങളുടെ കൃത്യമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമാണ് പരിശോധന. 209 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 57 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും വഴിയോരങ്ങളിൽ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെയും ലേബൽ രേഖപ്പെടുത്താതെയും കച്ചവടം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. വഴിയോരക്കച്ചവടക്കാർ നിർബന്ധമായും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം നിഷ്‌കർഷിക്കുന്ന ലൈസൻസ് എടുക്കണം. വിറ്റഴിക്കുന്ന പായ്ക്കറ്റുകളിൽ ലേബൽ വിവരങ്ങൾ കത്യമായി ഉണ്ടെന്നും ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |