SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.25 AM IST

വൃദ്ധമാരുടെ കൊലക്കേസുകൾ; ഇരുട്ടിൽ തപ്പി പോലീസ്

g
ആയിഷ, ഇയ്യാത്തു

പെരിന്തൽമണ്ണ: രാമപുരം ബ്ലോക്ക് ഓഫീസിന് സമീപം വൃദ്ധയെ കൊലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളില്ല. സമാനരീതിയിൽ ജില്ലയിൽ ഒരു മാസത്തിനിടെ തനിച്ച് താമസിക്കുന്ന മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒന്നിൽ മാത്രമാണ് പ്രതിയെ പിടികൂടാനായത്.

കുറ്റിപ്പുറം നാഗപറമ്പിൽ കുഞ്ഞിപ്പാത്തുമ്മ,​ തവനൂർ കടകശ്ശേരി ഇയ്യാത്തു,​രാമപുരം ബ്ലോക്ക് ഓഫീസ് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കൽ മുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷ (73) എന്നിവരാണ് തുടർച്ചയായുണ്ടായ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്. കുഞ്ഞിപ്പാത്തുമ്മ മരിച്ച കേസിൽ അയൽവാസിയായ മുഹമ്മദ് ഷാഫിയെ(33) ദിവസങ്ങൾക്കുള്ളിൽ
പൊലീസ് പിടികൂടി . എന്നാൽ മറ്റു രണ്ടു കേസുകളിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

ജൂൺ 20ന് വൈകിട്ടാണ് തവനൂർ കടകശ്ശേരിയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന തത്തോട്ടിൽ ഇയ്യാത്തു ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന 25 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. അപരിചിതരായ രണ്ടു യുവാക്കളുടെ സാന്നിദ്ധ്യം ഇവരുടെ വീടിന്റെ പരിസരത്ത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇവരിലൊരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും സഹായകമായ സൂചനകളൊന്നും ഇതുവരെയും ലഭിച്ചില്ല.

രാമപുരം ബ്ലോക്ക് ഓഫീസ് പടിയിലെ പരേതനായ അഞ്ചുകണ്ടി തലക്കൽ മുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷയുടേതായിരുന്നു (73) മൂന്നാമത്തെ കൊലപാതകം . ജൂലായ് 16നായിരുന്നു സംഭവം. പകൽ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ആയിഷ രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. രാത്രി 9.15ഓടെ പേരക്കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ആയിഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും അന്വഷണം ഊർജ്ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. ആയിഷ ധരിച്ചിരുന്ന ആറ് പവൻ ആഭരണം കാണാതായിരുന്നത്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിരുന്നില്ല.
ഇയ്യാത്തുവിന്റെ കൊല നടന്നിട്ട് രണ്ടുമാസവും ആയിഷയുടേത് ഒരു മാസവും പിന്നിട്ടിട്ടും പ്രതികൾ പിടിയിലാവാത്തതിൽ ആശങ്കയിലും അമർഷത്തിലുമാണ് നാട്ടുകാരും ബന്ധുക്കളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MURDER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.