SignIn
Kerala Kaumudi Online
Thursday, 25 April 2024 6.17 AM IST

ജനകീയാസൂത്രണത്തിന് 25 വയസ്: കൊല്ലത്തിന് കാൽ ലക്ഷം അഭിമാനം

v

കൊല്ലം: ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുമ്പോൾ കൊല്ലം അഭിമാനപൂർവം ഓർക്കുന്നത് ആദ്യ പദ്ധതിയായി ആവിഷ്കരിച്ച ജനകീയ പാർപ്പിട പദ്ധതി. ജില്ലയിൽ 25,000 പേർക്കാണ് വീട് നിർമ്മിച്ചു നൽകിയത്. 87.50 കോടിയുടെ പാർപ്പിട പദ്ധതി ഒരു വർഷം കൊണ്ടുപൂർത്തിയായി. 95ൽ നിലവിൽ വന്ന കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആർ.എസ്.പിയിലെ ആർ.കെ. നാരായണപിള്ളയായിരുന്നു. തുടർന്നുള്ള രണ്ടു വർഷം സി.പി.എമ്മിലെ എൻ.കെ. ഭാസ്കരനും പ്രസിഡന്റായി. 1996 ആഗസ്റ്റ് 17നാണ് സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചത്.

1998ൽ പ്രസിഡന്റായ കെ.ആർ. ചന്ദ്രമോഹനനാണ് സമ്പൂർണ പാർപ്പിട പദ്ധതി ആവിഷ്കരിച്ചത്.

ഏജൻസിയായി പ്രവർത്തിച്ചത് ഹഡ്കോ

ലക്ഷംവീട് പദ്ധതിക്കുശേഷം സംസ്ഥാനത്ത് ഇത്രയും വലിയ പാർപ്പിട പദ്ധതി ആവിഷ്കരിക്കുന്നത് ആദ്യമായിരുന്നു. മുനിസിപ്പൽ പ്രദേശത്തുള്ള വീടുകളുടെ വിഹിതം നഗരസഭയും പഞ്ചായത്ത്‌ പ്രദേശങ്ങളിലുള്ള വീടുകളുടെ വിഹിതം ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടുത്തി. സർക്കാർ ഗാരണ്ടിയോടെ ഹഡ്കോയാണ് ഏജൻസിയായി പ്രവർത്തിച്ചത്. കരാറുകാരെ ഒഴിവാക്കി ഗുണഭോക്താക്കൾ തന്നെ വീടുകൾ നിർമ്മിച്ചു. ഗുണഭോക്തൃ വിഹിതമായി അദ്ധ്വാനം കൂട്ടിച്ചേർത്തു. ത്രിതല പഞ്ചായത്ത്‌ മെമ്പർമാറും വി.ഇ.ഒയും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഗഡുക്കളായി പണം അനുവദിച്ചു. ഒരു വർഷം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി പത്തു മാസം കൊണ്ട് പൂർത്തിയാക്കാനായി.

എം.എൻ. ഗോവിന്ദൻ നായരാണ്‌ പദ്ധതിക്ക് പ്രചോദനമായത്. ജനകീയാസൂത്രണ പദ്ധതിയുടെ സൂത്രധാരനും തദ്ദേശ വകുപ്പ് മന്ത്രിയുമായിയിരുന്ന വി.ജെ. തങ്കപ്പൻ പ്രോത്സാഹനം നൽകി. അതുകൊണ്ടാണ് സർക്കാരിന്റെ സഹായം ലഭിച്ചത്

കെ.ആർ. ചന്ദ്രമോഹനൻ. ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.