SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.57 PM IST

ഓണം ലക്ഷ്യമാക്കി ലഹരിമാഫിയ, കൊളുത്തിടാൻ എക്സൈസ്

dd

തിരുവനന്തപുരം: ഓണം മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ലഹരി ഉത്പന്നങ്ങളെത്തിക്കാനുള്ള നീക്കത്തിന് തുടക്കത്തിലേ കൊളുത്തിടാൻ എക്സൈസ് വകുപ്പ്. ജില്ലയിലെ കച്ചടവം കൊഴുപ്പിക്കാൻ ലഹരി മാഫിയകൾ കച്ചകെട്ടിയിറങ്ങുമ്പോൾ തടയാനുള്ള പദ്ധതികൾ എക്സൈസും ആരംഭിച്ചു. സാധാരണ ഗതിയിൽ ഓണത്തിന് മദ്യമാണ് മുന്നിൽ നിന്നിരുന്നതെങ്കിൽ ഇപ്പോൾ കഞ്ചാവ് വില്പയും വർദ്ധിച്ചിട്ടുണ്ട്.

ആന്ധയിലെ രാജമുണ്ട്രി, നെർസിപ്പട്ടണം, അനക്കപ്പള്ളി എന്നീ സ്ഥലങ്ങളിലെ ആദിവാസി ഊരുകളികളിൽ വൻതോതിൽ കൃഷിചെയ്യുന്ന കഞ്ചാവ് ജില്ലയിൽ എത്തിച്ചശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ഓണക്കാലത്ത് ക‍ഞ്ചാവ്, സ്പിരിറ്റ്, വിദേശ മദ്യം, എം.‌ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയാണ് എത്തുന്നത്. വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരാണ് അന്യ സംസ്ഥാന ലഹരി മാഫിയയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഉപയോഗം കൂടുന്നു

10ാംക്ളാസ് മുതലുള്ള കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജില്ലയിൽ പിടിക്കുന്ന കഞ്ചാവ് കേസുകളിലെ ഉപഭോക്താക്കൾ കൂടുതലും വിദ്യാർത്ഥികളാണ്. ക‌ഞ്ചാവ് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സംഘങ്ങൾ ജില്ലയിൽ സജീവമാണ്.

കൊളുത്തിടാൻ വിപുല

പദ്ധതിയുമായി എക്സൈസ്

  • താലൂക്ക് തലങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ. രണ്ട് താലൂക്കുകളിൽ
    ഒരു സ്‌ട്രൈക്കിംഗ് ഫോഴ്സ് എന്ന പേരിൽ പരിശോധന നിരീക്ഷണ സംഘം

  • 15 അതിർത്തികളിൽ ബോർഡർ പട്രോളിംഗ്. പ്രധാന പരിശോധന കേന്ദ്രമായ
    അമരവിളയിലുൾപ്പെടെ കൂടുതൽ പേരെ നിയോഗിക്കും. അന്യ സംസ്ഥാന പൊലീസ്,
    എക്‌സൈസ് വകുപ്പുമായി ഏകോപിച്ച് പരിശോധന

  • ജില്ലാ തലങ്ങളിൽ പരിശോധനയ്ക്ക് ഡെപ്യൂട്ടി, അസി. കമ്മിഷണർമാരുടെ
    നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡുകൾ

  • ദേശീയ പാതയുൾപ്പെടെയുള്ള റോഡുകളിലും മുഴുവൻ സമയ വാഹന പരിശോധന

  • വനമേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാല പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന. റവന്യു, ഫോറസ്റ്റ് വകുപ്പുകളുമായി ഏകോപിച്ച് പരിശോധന

  • തീരദേശത്ത് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയുള്ള പരിശോധന

  • അനധികൃത ലഹരി വില്പനയ്‌ക്കെതിരായ റെയ്ഡുകൾ

ലഹരി ഒഴുക്ക് തടയുക എന്നതാണ് ലക്ഷ്യം. സ്പെഷ്യൽ‌ ഡ്രൈവ് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഡി.ബാലചന്ദ്രൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം

സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ ആരംഭിച്ചുകഴി‌ഞ്ഞു.

വരും ദിവസങ്ങളിലും പരിശോധനയുണ്ടാകും

ടി. അനികുമാർ, സർക്കിൾ ഇൻസ്‌പെക്ടർ, സ്റ്റേറ്റ്

എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാ‌‌‌ഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.