കാമ്പ്നൂ: ഇതിഹാസതാരം ലയണൽ മെസി ക്ലബ് വിട്ടതിന് ശേഷമുള്ള ആദ്യ ലാലിഗ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ബാഴ്സലോണ. ലാലിഗ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെ ബാഴ്സ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ഡാനിഷ് സ്ട്രൈക്കർ മാർട്ടിൻ ബ്രാത്ത്വൈറ്റ് ഇരട്ട ഗോളുമായി കളം നിറഞ്ഞ മത്സരത്തിൽ ജെറാർഡ് പിക്വേയും സെർജി റോബർട്ടോയും ബാഴ്സയ്ക്ക്ക്കായി ഓരോ ഗോൾ വീതം നേടി.
ജൂലൻ ലൊബറ്റോയും മൈകേൽ ഒയാർസെബലുമാണ് സോസിഡാഡിനായി ലക്ഷ്യം കണ്ടത്.
ഇത്തവണ ടീമിലെത്തിയ ലെക്കാൾ വളരെക്കുറഞ്ഞ പ്രതിഫലം മതിയെന്ന് സമ്മതിച്ച് ടീമിൽ തുടരുന്ന പിക്വെയാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. ഡിപെയാണ് പാസ് നൽകിയത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡും വിജയം സ്വന്തമാക്കി.2-1ന് സെൽറ്റ ഡി വിഗോയെയാണ് അത്ലറ്റിക്കോ വീഴ്ത്തിയത്.
സിറ്റിയെ വീഴ്ത്തി
ടോട്ടനം
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവിയോടെ പുതിയ സീസണിൽ തുടക്കം. ടോട്ടൻഹാം ഹോട്ട്സ്പറാണ് ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റിയെ വീഴ്ത്തിയത്. കൊറിയൻ താരം സൺ ഹ്യൂഗ് മിന്നാണ് 55-ാം മിനിട്ടിൽ ടോട്ടനത്തിന്റെ വിജയഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |