കാബൂൾ:അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ പ്രതിഷേധക്കാർക്കുനേരെ താലിബാൻ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. പന്ത്രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ജലാലാബാദിലെ പഷ്തുനിസ്ഥാൻ സ്ക്വയറിലാണ് ഏറ്റുമുട്ടൽ നടന്നത്.
മുൻ അഫ്ഗാൻ സർക്കാരിന്റെ പതാകയുമേന്തിയാണ് താലിബാനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചത്.സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്‍റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരിൽ ചിലർ താലിബാൻ പതാക നീക്കം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. തോക്കുമായി ഭീകരർ എത്തിയതോടെ പ്രതിഷേധക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇവർക്കുനേരെയാണ് ഭീകരർ തുരുതുരെ നിറയൊഴിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ മർദ്ദിക്കുന്നതും വീഡിയാേയിൽ കാണാം. എന്നാൽ സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജലാലാ ബാദിന് സമീപത്തുള്ള ദരോണ്ട സ്ക്വയറിലും, ഖോസ്റ്റിലും മുൻ അഫ്ഗാൻ സർക്കാരിന്റെ പതാക നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ പതാക നീക്കം ചെയ്ത താലിബാൻ ഭീകരർ അവരുടെ പതാക ഉയർത്തുകയും ചെയ്തു.
നേരത്തേ അധികാരത്തിൽ ഇരുന്നപ്പോൾ ചെയ്തതുപോലെ മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാതുള്ള ഭരണം താലിബാന് ഇനി സാദ്ധ്യമല്ലെന്നതിന്റെ സൂചനകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ എന്നാണ് വിലയിരുത്തുന്നത്. തുല്യ അവകാശത്തിന് വേണ്ടി ആയുധമേന്തിയ താലിബാന്‍ ഭീകരർക്ക് മുന്‍പില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധമായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം താലിബാൻ വ്യക്തമാക്കിയത്. എന്നാൽ ഇതിന് മുന്‍പ് അധികാരത്തിലിരുന്ന സമയത്ത് സ്ത്രീകളുടെ അവകാശങ്ങൾക്ക് താലിബാൻ ഒരു വിലയും കല്പിച്ചിരുന്നില്ല.
#Taliban firing on protesters in Jalalabad city and beaten some video journalists. #Afghanidtan pic.twitter.com/AbM2JHg9I2
— Pajhwok Afghan News (@pajhwok) August 18, 2021
Protest in Jalalabad city in support of National flag.#Afghanistan pic.twitter.com/oxv3GL0hmS
— Pajhwok Afghan News (@pajhwok) August 18, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |