ദുബായ്: താലിബാൻ ഭീകരർ രാജ്യം കൈയ്യടക്കിയതോടെ യു.എ.ഇയിൽ അഭയം പ്രാപിച്ച മുൻ അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഘനിയുടെ ആദ്യ വീഡിയോ പുറത്തുവന്നു. ഫേസ്ബുക്കിലൂടെ ഗനി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്നും തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഘനി പറഞ്ഞു. ലക്ഷക്കണക്കിന് രൂപ പെട്ടിയിലാക്കി കടത്തിയെന്ന താജിക്കിസ്ഥാനിലെ അഫ്ഗാൻ സ്ഥാനപതിയുടെ ആരോപണം തെറ്റാണ്.
ധരിച്ച ഒരു ജോഡി വസ്ത്രവും ഒരു ചെരിപ്പും മാത്രമാണ് എടുത്തതെന്നും ഘനി വീഡിയോയിൽ പറയുന്നു. താൻ ഇപ്പോൾ യു.എ.ഇയിലാണെന്നും അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് നന്ദി പറയുന്നുവെന്നും ഘനി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |