കാബൂൾ: താലിബാനെയും പാകിസ്ഥാനെയും വെല്ലുവിളിച്ച് മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ.
അക്രമത്തെയല്ല, ക്രമസമാധാനപാലനത്തെ രാജ്യങ്ങൾ ബഹുമാനിക്കണം. പാകിസ്ഥാന് അഫ്ഗാനിസ്ഥാനെ വിഴുങ്ങാനും താലിബാന് ഭരിക്കാനും കഴിയില്ല, കാരണം അത് വളരെ വലിയ രാജ്യമാണ്. നാണക്കേടിന്റെയും ഭീകരസംഘടനകൾക്ക് മുന്നിൽ തലകുനിച്ചതിന്റെയും അദ്ധ്യായങ്ങൾ ചരിത്രത്തിൽ ചേർക്കരുത്'-സലേ ട്വീറ്റു ചെയ്തു.
@ സധൈര്യം സലേ
15ന് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം താൻ അവർക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് സലേ പ്രഖ്യാപിച്ചിരുന്നു. ഇതുവരെയും താലിബാന് പിടിച്ചെടുക്കാൻ സാധിക്കാത്ത അഫ്ഗാനിലെ ഏക പ്രവിശ്യയായ പഞ്ച്ഷേർ താഴ്‌വരയിലാണ് സലേ താമസിക്കുന്നതെന്നാണ് സൂചന. ലക്ഷക്കണക്കിനാളുകളെ നിരാശരാക്കില്ലെന്ന് സലേ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പഞ്ച്ഷേർ പ്രവിശ്യയിലാണ് സലേ ജനിച്ചതും വളർന്നതും.
സലേയുടെ മുൻ ഉപദേഷ്ടാവും താലിബാൻ വിരുദ്ധ നേതാവുമായ അഹമ്മദ് മസൗദിന്റെ മകനൊപ്പം സലേ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |