തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.കെ. സുനിൽ കുമാർ, അക്കൗണ്ടന്റ് ജിൽസ് എന്നിവരെ ബാങ്കിലുൾപ്പെടെ എത്തിച്ച്
ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. മാപ്രാണം ശാഖയിലുള്ള ജിൽസിന്റെ ലോക്കർ പരിശോധിച്ചു. സുനിൽ കുമാറിന്റെ കാബിനിലും തെളിവെടുപ്പ് നടത്തി. ബാങ്ക് ആസ്ഥാനത്തും മാപ്രാണം ശാഖയിലും സൂപ്പർ മാർക്കറ്റിലും ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ഇരുവരേയും തെളിവെടുപ്പിനെത്തിച്ചത്. അപ്രതീക്ഷിതമായി സുനിൽ കുമാറിനെയും ജിൽസിനെയും കണ്ട് ജീവനക്കാർ അമ്പരന്നു. തെളിവെടുപ്പിന് കൊണ്ടുവരുന്നത് അറിയാതിരുന്നതിനാൽ പ്രതിഷേധക്കാർ ആരുമുണ്ടായില്ല.
കസ്റ്റഡിയിൽ വാങ്ങിയശേഷം രണ്ടാം പ്രതി ബിജു കരീമുമായും തെളിവെടുപ്പ് നടത്തും. തുടർന്ന് മൂന്ന് പേരെയും ഒന്നിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബാങ്കിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആക്ഷേപത്തിൽ ഇ.ഡിയും പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ്. അതേസമയം ഭരണ സമിതിയംഗങ്ങളെ പ്രതികളാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |