പെരിന്തൽമണ്ണ: കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്കുണ്ടായിരുന്ന പ്രതി വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് വീണ്ടും അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ അജ്നാസ്(27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി അങ്ങാടിപ്പുറത്തെ ബാറിൽ പ്രശ്നമുണ്ടാക്കിയ പ്രതിയെ തിരിച്ചറിയുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2007ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം(കാപ്പ) അജ്നാസിനെ ഒരുവർഷത്തേക്കാണ് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രവേശിച്ചാൽ അറസ്റ്റുചെയ്യുമെന്നും തൃശൂർ മേഖലാ ഡി.ഐ.ജിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇതുപ്രകാരം പ്രതിയെ പൊലീസ് നാടുകടത്തിയത്.
പെരിന്തൽമണ്ണ, മലപ്പുറം, മങ്കട, സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷൻ പരിധികളിൽ അടിപിടി, പൊതുമുതൽ നശിപ്പിക്കൽ, ലഹരി വസ്തു കൈവശം വെക്കൽ, പിടിച്ചുപറി തുടങ്ങിയവയ്ക്ക് ഏഴ് കേസുകളിൽ പ്രതിയായതോടെയാണ് ഇയാൾക്കെതിരേ കാപ്പ ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |