SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.54 AM IST

നഷ്ടത്തിന്റെ കണ്ണീരുമായി ഒ.എം. നമ്പ്യാർ വിടവാങ്ങി

o-m-nambiar

കോഴിക്കോട് : സെക്കന്റിലെ നൂറിലൊരംശത്തിന്റെ ഒരിക്കലും നികത്തപ്പെടാത്ത പി.ടി. ഉഷയുടെ മെഡൽ നഷ്ടം പതിറ്റാണ്ടുകൾക്ക് ശേഷവും രാജ്യത്തിന്റെ വേദനയാണ്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ ആ നിമിഷങ്ങൾ ഓർക്കുമ്പോൾ പ്രിയ ശിഷ്യ ഒളിംപിക്സ് പോഡിയത്തിൽ നിന്ന് മെഡൽ സ്വീകരിക്കുന്നത് സ്വപ്നം കണ്ടിരുന്ന പരിശീലകൻ ഒ.എം. നമ്പ്യാരുടെ കണ്ണുകൾ അവസാനകലങ്ങളിൽ പോലും നിറയുമായിരുന്നു. തന്നെയും ചേർത്തുപിടിച്ച്‌ പൊട്ടിക്കരഞ്ഞായിരുന്നു നമ്പ്യാർ സാർ സ്റ്റേഡിയം വിട്ടതെന്ന് ഉഷയും പിന്നീട് പറഞ്ഞിരുന്നു.നീരജ് ചോപ്രയി​ലൂടെ ഇന്ത്യ ആ നഷ്‌ടം മറന്നതി​ന് പി​ന്നാലെയാണ് നമ്പ്യാർ ജീവി​തത്തി​ന്റെ അരങ്ങൊഴി​യുന്നത്.

ദ്രോണാചാര്യയും പത്മശ്രീയുമെല്ലാം നൽകി രാജ്യം ആദരിച്ച പരിശീലകൻ വിടവാങ്ങുമ്പോൾ കായിക ലോകത്തിന്റെ ഓർമകളും ലോസ് ആഞ്ചലസിലെ ഫിനിഷിംഗ് ലൈനിലാണ്.

എന്നാൽ സ്വർ‌ണത്തോളം പോന്ന ആ നാലാം സ്ഥാനത്തേക്കുള്ള പയ്യോളി എക്സ്പ്രസിന്റെ കുതിപ്പിന് ഇന്ത്യൻ കായിക ലോകത്തിലെ വിസ്മയമായിരുന്നു. തനിക്ക് കിട്ടാത്ത നേട്ടങ്ങൾ ശിഷ്യരിലൂടെ സ്വന്തമാക്കാനുള്ള ഒരു പട്ടാളക്കാരന്റെ നിശ്ചയദാ‌ർഢ്യവും കഠിനധ്വാനവും കൂടിയാണ് ഉഷയുടെ നേട്ടങ്ങൾ. സർവീസസിന്റെ കോച്ചായിട്ടായിരുന്നു പരിശീലക ജീവിതത്തിന്റെ തുടക്കും. പിന്നീട് ജി.വി. രാജയുടെ ക്ഷണപ്രകാരം കേരളത്തിലെത്ത് സ്പോർട്സ് കൗൺസിൽ കോച്ചായെത്തി. തുടർന്നായിരുന്ന ചരിത്രം രചിച്ച ഗുരുവിന്റെയും ശിഷ്യയുടെയും കൂടിച്ചേരിൽ. സ്പോർട്സ് ഡിവിഷനിലേക്ക് നടന്ന സെലക്ഷൻ ട്രയൽസിലാണ് പി.ടി. ഉഷയെ ഒ.എം. നമ്പ്യാർ ആദ്യമായി കാണുന്നത്. കണ്ണൂർ സ്പോർ‌ട്സ് ഡിവിഷനിൽ കോച്ചായി നമ്പ്യാരും ശിഷ്യയായി പി.ടി ഉഷയും എത്തിയത് കാലം കാത്തുവെച്ച നിയോഗം. മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ പി.ടി. ഉഷ ലോക വേദികളിലേക്ക് ചുവടു വെച്ചു. പരിശീലകനായി നമ്പ്യാർ തുടർന്നു. 1990ൽ ഉഷ കായിക രംഗത്ത് നിന്ന് വിരമിക്കുന്നത് വരെ നമ്പ്യാർ ഉഷയുടെ പരിശീലകനായി തുടർന്നു.

ലോസ് ആഞ്ചലസിലെ മികച്ച പ്രകടനത്തെ തുടർന്ന് കോച്ചായ നമ്പ്യാർക്ക് 1985ൽ ദ്രോണാചാര്യ പുരസ്കാരം സമർപ്പിച്ചു. ഉഷ ട്രാക്കിൽ നിന്ന് സ്വന്തമാക്കിയ നേട്ടങ്ങൾക്ക് പിന്നിൽ കരുത്തായി ഒ.എം. നമ്പ്യാർ ഉണ്ടായിരുന്നു. 1985ൽ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആന്റ് ഫീൽഡ് മീറ്റിൽ ആറ് മെഡലുകളാണ് ഉഷ സ്വന്തമാക്കിയത്. അതിൽ അഞ്ചും സ്വർണം. തിരിച്ചുവന്ന ഇന്ത്യൻ ടീമിനോട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചോദിച്ചത് ഇങ്ങനെയെങ്കിൽ ഉഷയും നമ്പ്യാരും മാത്രം പോയാൽ മതിയിരുന്നെന്നോ എന്നാണ്. കാരണം ഇന്ത്യ ആകെ നേടിയത് ഏഴ് മെഡലുകളായിരുന്നു.

കർക്കശക്കാരനായ പരിശീലകനായിരുന്നു നമ്പ്യാർ. ഉഷയുടെ കായിക ജീവതത്തെ മാറ്രിമറിച്ചത് അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനമായിരുന്നു. രാവിലെ ആറിന് തന്നെ പരിശീനത്തിന് എത്തൽ നമ്പ്യാർക്ക് നിർബന്ധമായിരുന്നു. കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായി ചേർന്നപ്പോളാണ് പി.ടി ഉഷ ഒ.എം. നമ്പ്യാർക്ക് കീഴിൽ പരിശീലനം ആരംഭിച്ചത്.

ലോസ് ഏഞ്ചൽസ് ഗെയിംസിലെ നാലാം സ്ഥാനവും ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലെല്ലാം ഉഷ മെഡലണിഞ്ഞു. 1980 കളുടെ തുടക്കത്തിൽ നമ്പ്യാർ ഉഷയുടെ പേഴ്സണൽ കോച്ചായി. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനായി 400 മീറ്റർ ഹർഡിൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവും ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OM NAMBIAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.