ന്യൂഡൽഹി: കൊവിഡ് വാക്സിനുകളിൽ അസ്ട്രാസെനകയുടെ കൊവിഷീൽഡിനെക്കാൾ ഫലപ്രദം ഫൈസറെന്ന് ഒാക്സ്‌ഫോർഡ് സർവകലാശാലയുടെ പഠന റിപ്പോർട്ട്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മൂന്ന് ലക്ഷം പേരെ
രണ്ട് വിഭാഗങ്ങളാക്കി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ ഡിസംബർ മുതൽ ഇവരിൽ നടത്തിയ പി.സി.ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കൊവിഷീൽഡിനെ അപേക്ഷിച്ച് ഫൈസർ
സ്വീകരിച്ചവരിൽ പ്രതിരോധശേഷി അധികമാണെന്ന് കണ്ടെത്തിയത്. ഇനി ഒരു വാക്സിനും എടുക്കാത്ത കൊവിഡ് ബാധിച്ചവരിൽ വാക്സിനെടുത്തവരെക്കാൾ പ്രതിരോധശേഷി അധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫൈസർ, മൊഡേണ വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന പ്രവണത റിപ്പോർട്ട് ചെയ്തതിനാൽ കൊവിഷീൽഡാണ് ബ്രിട്ടനിൽ കൂടുതൽ പേരും എടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |