തിരുവനന്തപുരം: കേരളത്തനിമയുള്ള 53 കലാരൂപങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് വീക്ഷിക്കാൻ അവസരവുമായി ടൂറിസം വകുപ്പ്. വിർച്വൽ ഓണാഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിൽ നിന്നായി 53 കലാരൂപങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ടൂറിസം വകുപ്പ് ഒരുക്കിയത്. ടിവി ചാനലുകളിലൂടെയും ടൂറിസം വകുപ്പിന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുമാണ് സംപ്രേക്ഷണം.
കൊവിഡിൽ കഷ്ടതയനുഭവിക്കുന്ന പ്രാദേശിക കലാകാരൻമാരെ സഹായിക്കുകയും അന്യംനിൽക്കുന്ന കലാരൂപങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 30 മിനിറ്റുവരെ ദൈർഘ്യമുള്ളതാണ് വീഡിയോകൾ.
വിൽപ്പാട്ട്, നങ്ങ്യാർകൂത്ത്, കാക്കാരിശ്ശി നാടകം, പൂവട തുള്ളൽ, പാക്കനാർ തുള്ളൽ, മുള സംഗീതം, ഓതറ പടയണി, കളമെഴുത്തും പാട്ടും, വേലക്കളി, കോലടിപ്പാട്ട്, ഗരുഡൻ തൂക്കം, അർജ്ജുന നൃത്തം, മാർഗംകളി, ഭദ്രകാളി തീയാട്ട്, അറബനമുട്ട്, കാപ്പാട് കോൽക്കളി, ദഫ്‌മുട്ട്, ഒപ്പന, തോറ്റം പാട്ട്, തെയ്യം തുടങ്ങിയവാണ് പ്രദർശിപ്പിക്കുക. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ലോകമാനവികതയുടെ ലോകഓണപ്പൂക്കളം" എന്ന വിർച്വൽ പൂക്കള മത്സരവും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |