SignIn
Kerala Kaumudi Online
Friday, 19 April 2024 10.00 AM IST

ഓണക്കാല വിനോദസഞ്ചാരം ബയോബബിൾ മാതൃകയിൽ

tourism

തിരുവനന്തപുരം: കൊവിഡിൽ വൻ പ്രതിസന്ധിയിലായ സംസ്ഥാന ടൂറിസം മേഖലയെ കരകയറ്റാൻ ആവിഷ്‌കരിച്ച 'ബയോബബിൾ ടൂറിസം" പദ്ധതി വിജയത്തിലേക്ക്. സുരക്ഷിത ടൂറിസമായതിനാൽ, വിനോദസഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.

ടൂറിസം രംഗത്തെ സുരക്ഷിതത്വം സഞ്ചാരപ്രേമികളെ ബോദ്ധ്യപ്പെടുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും കഴിഞ്ഞദിവസം പിണറായി പാറപ്രം പടിഞ്ഞാറ് അഞ്ചരക്കണ്ടിപുഴയിൽ കയാക്കിംഗ് നടത്തിയത് ശ്രദ്ധേയമായിരുന്നു. ഓണം അവധി ദിവസങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.


സുരക്ഷിത ടൂറിസം

 ബയോബബിൾ അണുവിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ.
 ബയോബബിളിലുള്ളവർ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ വിനോദസഞ്ചാരികളുമായി സമ്പർക്കം പുലർത്താം
 വിമാനത്താവളത്തിലിറങ്ങുന്ന വിനോദസഞ്ചാരികൾ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ജീവനക്കാരുമായി മാത്രമാകും ഇടപഴകുക
 അംഗീകൃത ടൂർ ഓപ്പറേറ്റർമാർ നൽകുന്ന ടാക്സികളിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പോകാം. ഡ്രൈവർമാർ വാക്സിനേഷൻ സ്വീകരിച്ചവരായിരിക്കും.
 സഞ്ചാരികൾ തങ്ങുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവയും ബയോബബിൾ പരിധിയിൽ
 ബീച്ചുകളിലെ നടത്തം, കടൽക്കുളി ഉൾപ്പെടെയുള്ള ഉല്ലാസങ്ങൾ, വനമേഖലകളിലൂടെയുള്ള ട്രെക്കിംഗ്, കായൽ, ഉൾനാടൻ ജലയാത്രകൾ, ഗ്രാമങ്ങളിലൂടെ തുടങ്ങി വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളിലും സുരക്ഷിത്വം

കൊവിഡ് കാലത്ത് തകർന്ന ടൂറിസം മേഖലയെ കരകയറ്റാനുള്ള പദ്ധതികളുടെ ഭാഗമായാണ് ബയോബബിൾ ടൂറിസം മേഖലകൾ ഒരുക്കുന്നത് .

- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ONAM, TOURISM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.