നെല്ലിയാമ്പതി: വനമേഖലാ വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാർ താമസിക്കാൻ സൗകര്യമില്ലാതെ ദുരിതത്തിൽ. താമസിക്കാനും വിശ്രമിക്കാനുമുള്ള ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുകയാണ്.
അഞ്ച് വനിതകൾ ഉൾപ്പെടെ 35 പൊലീസുകാരാണ് പാടഗിരി സ്‌റ്റേഷനിലുള്ളത്. പത്തു വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച് മൂന്നുനില കെട്ടിടത്തിൽ പത്തു മുറികളാണുള്ളത്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തുമൂലം വലിയ പക്ഷികൾ വരെ ജനൽ ചില്ലുകൾ തകർത്ത് അകത്തു കയറുകയും ചില ഭാഗങ്ങൾ ചോർന്നൊലിക്കുകയും ചെയ്യുന്നുണ്ട്.
ഇതോടെ കെട്ടിടത്തിലെ വാതിലുകളും ജനലുകളും ഭൂരിഭാഗവും കേടുവന്നു തുടങ്ങി. കുടിവെള്ള സൗകര്യം കുറവായതോടെ ഇവിടെ ജോലിചെയ്യുന്ന പൊലീസുകാർക്ക് താമസിക്കാൻ കഴിയാത്തതിനാൽ ആർക്കും ക്വാർട്ടേഴ്സുകൾ അനുവദിച്ചിട്ടില്ല. നിലവിലുള്ള സ്‌റ്റേഷൻ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചെങ്കിലും ഇതോടൊപ്പം ക്വാർട്ടേഴ്സ് നവീകരിച്ചിരുന്നില്ല.
വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ ഈ പ്രദേശമാകെ കാടുകയറിയ സ്ഥിതിയിലാണ്. ജോലി കഴിഞ്ഞ് ചുരം ഇറങ്ങാൻ കഴിയാതെ വന്നാൽ വിശ്രമിക്കാൻ പോലും സൗകര്യമില്ലാതെ ദുരിതത്തിൽ കഴിയുകയാണ് പാടഗിരിയിലെ പൊലീസുകാർ.
നെല്ലിയാമ്പതി സ്റ്റേഷനിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |