പാലക്കാട്: കൊവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനമില്ലാതെ നട്ടം തിരിയുന്ന വീട്ടമ്മമാർക്ക് ഇരുട്ടടിയായി പാചക വാതക വർദ്ധനവ്. 25 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ആറ് മാസത്തിനിടെ 90 രൂപയാണ് വർദ്ധിച്ചത്.
കൊവിഡിൽ ജോലി നഷ്ടപ്പെട്ടും ജോലിയുള്ളവർക്കും കൃത്യമായി വേതനം ലഭിക്കുന്നതിനുള്ള കാലതാമസവും കാരണം നട്ടം തിരിയുന്ന സാധാരണക്കാർക്ക് കനത്ത ആഘാതമാണ് പാചകവാതക വർദ്ധവ്. നഗരത്തിൽ മാത്രമല്ല ഗ്രാമീണമേഖലകളിലും പാചകം ചെയ്യാൻ സിലിണ്ടർ ഉപയോഗിക്കുന്നവർ കൂടുതലാണ്.
വാണിജ്യ സിലിണ്ടറുകൾക്കും വില കൂട്ടി
വാണിജ്യ ആവശ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടിയത്. ഫെബ്രുവരിയിൽ 1566 രൂപയായിരുന്ന പാചക വാതകത്തിന് ഈ മാസം 1644 രൂപയായി. കൊവിഡിനെ തുടർന്ന് തകർന്ന ഹോട്ടൽ മേഖലയെ പാചകവാതക വില വർദ്ധന ഹോട്ടലുടമകളെയും ദുരിതത്തിലാക്കി.
വിറകിനും വില അധികം
വിറകിനും ഇപ്പോൾ നല്ലവിലയാണ്. പണം കൊടുത്താലും പലയിടത്തും കിട്ടാത്ത അവസ്ഥയുമുണ്ട്. വിറക് കിട്ടിയാൽ തന്നെ മഴ നനയാതെ സൂക്ഷിക്കുന്നത് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ വേറെയും. അതിനാൽ അടുപ്പ് പുകയണമെങ്കിൽ പാചകവാതകത്തെ തന്നെ മിക്ക വീട്ടമ്മമാരും ആശ്രയിക്കുന്നത്.
വില വർദ്ധനവ് ഇങ്ങനെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |