ന്യൂഡൽഹി: കൂട്ടമാനഭംഗത്തെ തുടർന്ന് മരിച്ച ദളിത് ബാലികയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ഫോട്ടോ അടക്കമുള്ള ഉള്ളക്കം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്‌തു. ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണിത്. ഈ ഉള്ളടക്കം പങ്കുവച്ചതിന് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുന:സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ജുവനൈൽ നിയമത്തിന് വിരുദ്ധമായി ഇരയെ തിരിച്ചറിയുന്ന വിധം മാതാപിതാക്കളുടെ ഫോട്ടോ പങ്കുവച്ചത് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷൻ നോട്ടീസ് നൽകിയ വിവരം രാഹുൽ ഗാന്ധിയെ അറിയിച്ച ശേഷമാണ് ഫേസ്ബുക്ക് നടപടി. നടപടിയെടുത്തില്ലെങ്കിൽ ആഗസ്റ്റ് 17ന് വീഡിയോകോൺഫറൻസ് വഴി പ്രതിനിധി മറുപടി നൽകണമെന്ന് ബാലാവകാശ കമ്മിഷൻ ഫേസ്ബുക്കിന് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |