ന്യൂഡൽഹി: വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളിലെ സംവരണവിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് ഇഷ്ടമുള്ള സംസ്ഥാനത്ത് സംവരണാനുകൂല്യത്തിന് അപേക്ഷ നൽകാമെന്ന് സുപ്രീംകോടതി. ഒരേസമയം രണ്ട് സംസ്ഥാനങ്ങളിൽ അപേക്ഷിക്കാനാകില്ല.
2000 നവംബറിലെ ബിഹാർ -ജാർഖണ്ഡ് വിഭജനത്തിന് ശേഷം ജാർഖണ്ഡിൽ താമസിക്കുന്ന പിന്നാക്ക സമുദായത്തിപ്പെട്ട പങ്കജ് കുമാർ 2007ലെ സിവിൽ സർവീസ് പരീക്ഷയിൽ ജാർഖണ്ഡിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.എന്നാൽ സ്ഥിരം മേൽവിലാസം ബിഹാറിലെ പാട്നയാണെന്ന് ചൂണ്ടികാട്ടി സംവരണാനുകൂല്യം ജാർഖണ്ഡ് സർക്കാർ നിഷേധിച്ചു. ഇത് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ യു.യു.ലളിത്, അജയ് രസ്തോഗി എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിക്കാരന് ശമ്പളവും സർവീസും അടക്കം മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്ന് വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |