നിയാമെയ്: നൈജറിൽ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 13 കുട്ടികളുൾപെടെ 37 പേർ കൊല്ലപ്പെട്ടു. ദാരി ദയെ ഗ്രാമത്തിലെ വയലിൽ ജോലിയിലേർപ്പെട്ടിരുന്നവർക്ക് എതിരെയാണ് അക്രമി സംഘം നിറയൊഴിച്ചത്. ഇവിടെ കഴിഞ്ഞ മാർച്ചിലുണ്ടായ സമാന ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്ന ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ർ മാലിയിൽ വിമത നീക്കം ശക്തമായ പ്രദേശമാണ് ദാരി ദയെ. ബുർകിന ഫാസോ, മാലി എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഐ.എസ് ബന്ധമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ മുൻപും ആക്രമണമുണ്ടായിട്ടുണ്ട്. ഈ വർഷം മാത്രം ടില്ലബെരി പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലുമായി 420 സിവിലിയൻമാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |