അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. കനക്നഗർ സ്വദേശി വിജയ് മേറാണ് (32) കൊല്ലപ്പെട്ടത്. ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേർന്നാണ് വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ സന്ത്കബീർ റോഡിൽ വച്ച് വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത്.വിജയ്‌യുടെ സഹോദരൻ അശ്വിൻ മേർ നൽകിയ പരാതിയെ തുടർന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
2020 ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത മകളെ വിജയ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസും ഫയൽ ചെയ്തു. 2021 മാർച്ചിൽ ജുനഗഡിൽ നിന്ന് ഇരുവരെയും കണ്ടെത്തി. വിജയ്‌യെ അറസ്റ്റു ചെയ്യുകയും പീഡനത്തിന് കേസെടുക്കുകയും ചെയ്തു. അന്നുമുതൽ ജയിലിലായിരുന്ന വിജയ് ആഴ്ചകൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |